കാർഷിക മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്ന കോതമംഗലത്തെ കുട്ടിക്കർഷക
Last Updated:
ഒഴിവു സമയങ്ങളിലെല്ലാം നനയും, വളമിടലും, പുല്ലു പറിയുമെല്ലാമായി കൃഷിയിടത്തിൽ തന്നെയാണ് അനുഗ്രഹ കഴിച്ചുകൂട്ടുന്നത്.
advertisement
1/6

കാർഷിക മേഖലയിൽ വിസ്മയം തീർത്ത് കോതമംഗലത്ത് ഒരു കുട്ടിക്കർഷക. ഒന്നരയേക്കറിൽ നൂറുമേനി വിളയിച്ചാണ് ഈ കുട്ടിക്കർഷക ശ്രദ്ധയയായത്. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും, രാമല്ലൂർ, താണിക്കൽ ജിസ് - സ്മിത ദമ്പതികളുടെ മകളുമായ അനുഗ്രഹയാണ് കാർഷിക മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നത്.
advertisement
2/6
പഠനം മാത്രമല്ല കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചതിനാണ് കർഷക അവാർഡും അനുഗ്രഹയെത്തേടിയെത്തിയത്. തണ്ണിമത്തൻ, വിവിധയിനം പയർ, കൂർക്ക, ചീര, വാഴ, ചേന, ചെറുകിഴങ്ങ് തുടങ്ങിയവ ജൈവ രീതിയിൽ നൂറുമേനി വിളയിക്കാൻ ഈ കൊച്ചു മിടുക്കിക്കായി.
advertisement
3/6
അച്ഛൻ ജിസും, അമ്മ സ്മിതയും, അനിയത്തി ക്രിസ്തുരാജ ഇൻ്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യയും അനുഗ്രഹയുടെ കൃഷിയിടത്തിൽ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
advertisement
4/6
കൃഷി ഓഫീസിൽ നിന്ന് ലഭിച്ച തൈകൾക്ക് പുറമേ സ്വന്തമായി ട്രേയിൽ വിത്ത് മുളപ്പിച്ചെടുത്തും കൃഷി വിപുലീകരിച്ചിട്ടുണ്ട്. ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികൾക്ക് ധാരാളം ആവശ്യക്കാർ ഉണ്ട്. ഇക്കോ ഷോപ്പ് വഴിയും വിപണനം നടത്തുന്നുണ്ട്.
advertisement
5/6
വിവിധതരം തണ്ണിമത്തനുകൾ വിളഞ്ഞു കിടക്കുന്നതാണ് ഇവിടത്തെ ഏറ്റവും ആകർഷണീയത. ഒഴിവു സമയങ്ങളിലെല്ലാം നനയും, വളമിടലും, പുല്ലു പറിയുമെല്ലാമായി കൃഷിയിടത്തിൽ തന്നെയാണ് അനുഗ്രഹ കഴിച്ചുകൂട്ടുന്നത്.
advertisement
6/6
കൃഷിയിൽ വലിയ നേട്ടമുണ്ടാക്കിയ അനുഗ്രഹ നാടിന് അഭിമാനവും മാതൃകയുമാണെന്ന് അധ്യാപിക ടിഷു ജോസഫ് പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയിടത്തിൽ ഒപ്പം കൂട്ടിയതുകൊണ്ടാകാം കൃഷിയിൽ മകൾക്കും താത്‌പര്യവും, അറിവും ഉണ്ടായതെന്ന് മാതാവ് സ്മിത പറഞ്ഞു. വിഷ രഹിത പച്ചക്കറികൾ എല്ലാവരും ശീലിക്കണമെന്നും, എല്ലാ കുട്ടികളും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും അനുഗ്രഹ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/Kochi/
കാർഷിക മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്ന കോതമംഗലത്തെ കുട്ടിക്കർഷക