കറങ്ങുന്ന കസേര, ഓട്ടോമാറ്റിക് വാതിലുകള്‍, ജിപിഎസ് സംവിധാനം; ചെന്നൈ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചറിയാം
- Published by:Arun krishna
- news18-malayalam
Last Updated:
ബെംഗളൂരുവില്‍ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് സര്‍വീസ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
advertisement
1/6

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തുടക്കമിട്ടത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് നാലര മണിക്കൂര്‍ കൊണ്ടും ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടും എത്താനാകും.
advertisement
2/6
ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിലാണ് ഗണ്യമായ കുറവുണ്ടാകുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി സുരേന്ദ്രനായിരുന്നു ആദ്യ ട്രിപ്പില്‍ ട്രെയിന്‍ നിയന്ത്രിച്ച ലോക്കോ പൈലറ്റ്.
advertisement
3/6
ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാദിവസവും മൈസൂരു - ചെന്നൈ പാതയില്‍ സര്‍വീസുണ്ടാകും. ശനിയാഴ്ച രാവിലെ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങും. ചെന്നൈയില്‍നിന്ന് പുറപ്പെട്ടാല്‍ കാട്പാഡിയിലും ബെംഗളൂരുവിലും സ്റ്റോപ്പുണ്ടാകും. പുലര്‍ച്ചെ 5.50-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തീവണ്ടി (20607) രാവിലെ 10.20-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് യാത്രാസമയം. തിരിച്ച് 20608-ാം നമ്പര്‍ തീവണ്ടി മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലും രാത്രി 7.30-ന് ചെന്നൈയിലുമെത്തും. 6.35 മണിക്കൂറാകും യാത്രാസമയം.
advertisement
4/6
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് ചെന്നൈ- മൈസൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിര്‍മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകള്‍, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും.
advertisement
5/6
എക്‌സിക്യൂട്ടീവ് ക്ലാസില്‍ കറങ്ങുന്ന കസേരയാണ് സജീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കിലും തുടര്‍ച്ചയായി ഈ വേഗം കൈവരിക്കാന്‍ സാധിക്കില്ല. ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് വെറും മൂന്നു മണിക്കൂര്‍കൊണ്ട് എത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
6/6
ചെന്നൈ - മൈസൂരു: ചെയര്‍ കാര്‍ (1200 രൂപ), എക്‌സിക്യൂട്ടീവ് (2295 രൂപ), ചെന്നൈ - ബെംഗളൂരു: ചെയര്‍ കാര്‍ (995 രൂപ), എക്‌സിക്യൂട്ടീവ് (1885 രൂപ), ബെംഗളൂരു - മൈസൂരു: ചെയര്‍ കാര്‍ (515 രൂപ), എക്‌സിക്യൂട്ടീവ് (985 രൂപ), മൈസൂരു - ചെന്നൈ: ചെയര്‍ കാര്‍ (1365 രൂപ), എക്‌സിക്യൂട്ടീവ് (2485രൂപ), മൈസൂരു - ബെംഗളൂരു: ചെയര്‍ കാര്‍ (720 രൂപ), എക്‌സിക്യൂട്ടീവ് (1215 രൂപ), ബെംഗളൂരു - ചെന്നൈ: ചെയര്‍ കാര്‍ (940 രൂപ), എക്‌സിക്യൂട്ടീവ് (1835 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍
മലയാളം വാർത്തകൾ/Photogallery/Money/Auto/
കറങ്ങുന്ന കസേര, ഓട്ടോമാറ്റിക് വാതിലുകള്‍, ജിപിഎസ് സംവിധാനം; ചെന്നൈ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചറിയാം