ആലപ്പുഴയുടെ വീഥികളിൽ വേറിട്ട സ്വദോടെ തമിഴ്നാടൻ ചായക്കടകൾ.

Last Updated:

അയൽനാടായ തമിഴ്നാട്ടിൽ നിന്നുളള ഈ ചെറിയ കടകൾ കുറഞ്ഞ നാളുകൾക്കൊണ്ട്, വിവിധതരം വിളമ്പി, പ്രാദേശിക ഭക്ഷണരീതിക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

+
ചായക്കട

ചായക്കട

മഴവെള്ളത്തിൽ മുങ്ങിയ തെരുവുകളുടെയും കനത്ത മഴയുടെയും പശ്ചാത്തലത്തിലും, ആലപ്പുഴയിലെ വിവിധ കോണുകളിൽ ഒരു രുചി വ്യവിധ്യം രൂപപ്പെടുകയാണ് - തമിഴ്നാട് ശൈലിയിലുള്ള ചായക്കടകൾ. അയൽനാടായ തമിഴ്നാട്ടിൽ നിന്നുളള ഈ ചെറിയ കടകൾ കുറഞ്ഞ നാളുകൾക്കൊണ്ട്, വിവിധതരം രുചികൾ വിളമ്പി, പ്രാദേശിക ഭക്ഷണരീതിക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.
കഠിനമായ കാലാവസ്ഥയ്ക്കിടയിലും, ഈ ചായക്കടകൾ ആലപ്പുഴയുടെ തിരക്കേറിയ തെരുവുകളിൽ ഒരു പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള ചായ, മസാല പലഹാരങ്ങൾ, രുചികരമായ മധുരങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മെനു വാഗ്ദാനം ചെയ്യുന്ന ഇവ സ്ഥലവാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു.
ഈ ചായക്കടകളെ വ്യത്യസ്തമാക്കുന്നത് അവയുടെ മെനു മാത്രമല്ല, അവ നൽകുന്ന അനുഭവവും കൂടിയാണ്. പുതുതായി ഇട്ട ചായയുടെ മണമുതൽ വറുത്ത പലഹാരങ്ങളുടെ ശബ്ദം വരെ, ഈ കടകളിലേക്കുള്ള ഓരോ സന്ദർശനവും ഒരു വേറിട്ട അനുഭവമാണ്.
advertisement
ആലപ്പുഴയിൽ പലയിടങ്ങളിലും റോഡ് അരികിൽ ഈ ചെറിയ കടകളും അതിനു മുൻവശത്ത് വലിയ തിരക്കുകളും കാണുവാൻ സാധിക്കും. ചുരുങ്ങിയ നിരക്കിൽ സ്വാദിഷ്ടമായ ചെറുകടികൾ ഇവിടെ ലഭ്യമാണ്. രാവിലെ തുറക്കുന്ന കട വൈകിട്ട് ഏഴുമണിയോടുകൂടിയാണ് അടയ്ക്കുന്നത്. ഇടവേളകൾ ഇല്ലാതെയാണ് ഇവർ ചെറുകടികൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. തമിഴ്നാട് സ്റ്റൈലിലുള്ള ചൂട് ചായയും ചട്നിയും ചെറുകടികളും മറ്റ് കടകളിൽ നിന്നും ഇവരെ വേറിട്ട് നിർത്തുന്നു.
10 രൂപയാണ് ചെറുകടികളുടെയും ചായയുടെയും വില. ആഡംബരങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ കടയിലാണ് ഇവർ ഏഴും എട്ടും വിഭവങ്ങൾ ഉണ്ടാക്കി നൽകുന്നത്. റോഡരികിൽ ആണ് എങ്കിലും, ഇരിക്കുവാൻ പ്രത്യേകിച്ച് കസേരകൾ ഒന്നും തന്നെ ഇല്ലായെങ്കിലും, ഇവിടുത്തെ തിരക്കിന് ഒരു കുറവുമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ആലപ്പുഴയുടെ വീഥികളിൽ വേറിട്ട സ്വദോടെ തമിഴ്നാടൻ ചായക്കടകൾ.
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement