വിദ്യാർത്ഥികളെ സ്വഗതം ചെയ്യ്ത് ആലപ്പുഴയിലെ സ്കൂളുകൾ.

Last Updated:

കനത്ത മഴ മൂലം കഴിഞ്ഞ വാരം വരെ വെള്ളക്കെട്ട് ആശങ്ക മാറി ഇന്ന്, ജൂൺ 3ന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ വരവേൽക്കുവാൻ സർവ്വസജ്ജമായി ഒരുങ്ങുയിരിക്കുകയാണ് അധ്യാപകർ.

+
സ്കൂൾ

സ്കൂൾ

ഇന്ന്, ജൂൺ 3ന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ വരവേൽക്കുവാൻ സർവ്വസജ്ജമായി ഒരുങ്ങുയിരിക്കുകയാണ് അധ്യാപകർ. ബലൂണും തോരണങ്ങളുമായി അലങ്കരിച്ച് സ്കൂളിലേക്ക് എത്തുന്ന കുരുന്നുകളെ അറിവിൻറെ അക്ഷരലോകത്തേക്ക് ആവേശത്തോടെ ക്ഷണിക്കുകയാണ് അധ്യാപകർ. പുത്തൻ ഉടുപ്പും ബാഗും കുടയും എല്ലാമായി വരുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും അധ്യാപകർ ഒരുക്കി വെച്ചിട്ടുണ്ട്.
കനത്ത മഴ മൂലം കഴിഞ്ഞ വാരം വരെ വെള്ളക്കെട്ട് മാറാതെയിരുന്ന ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനൾങ്ങളുടെ സ്ഥിതി ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴയിൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു. കായംകുളത്തിനടുത്തുള്ള പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജില്ലാതല 'പ്രവേശനോത്സവം' സംഘടിപ്പിക്കുുകയും യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി.
കഴിഞ്ഞയാഴ്ച ജില്ലാ കലക്ടർ അലക്‌സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ക്രമീകരണങ്ങൾ അവലോകനം ചെയ്‌തിരുന്നു. “പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. സ്കൂൾ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണ്. സ്കൂൾ കെട്ടിടങ്ങളുടെ പരിശോധനയും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി. സ്കൂൾ കോമ്പൗണ്ടുകളിലെ വിദ്യാർത്ഥികൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റി”- ഉദ്യോഗസ്ഥൻ അറിയ്യിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയാൻ, ലഹരിവിരുദ്ധ സ്ക്വാഡുകൾ നിരീക്ഷണം ശക്തമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിൽ സ്ഥിരമായി പരിശോധന നടത്തുകയും ചെയും.
advertisement
756 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1,24,000 ഓളം വിദ്യാർത്ഥികളാണ് 2024-25 അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
വിദ്യാർത്ഥികളെ സ്വഗതം ചെയ്യ്ത് ആലപ്പുഴയിലെ സ്കൂളുകൾ.
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement