കോവിഡ് ബാധിച്ച് കോമയിലായിരുന്ന അമ്മ; ജന്മം നൽകിയ കുഞ്ഞിനെ കണ്ടത് മൂന്ന് മാസങ്ങൾക്ക് ശേഷം

Last Updated:

കൊറോണ കാലത്ത് കെൽ‌സി ടൗൺ‌സെന്റ് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്.

പ്രസവശേഷം തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ സാധിക്കാത്തത് ഏതൊരു അമ്മയെ സംബന്ധിച്ചും ഹൃദയഭേദകമാണ്. അത്തരത്തിലൊരു ഹൃദയം നുറുങ്ങുന്ന കഥയാണ് യുഎസിലെ കെൽ‌സി ടൗൺ‌സെന്റ് എന്ന അമ്മയുടേതും. കൊറോണ കാലത്ത് കെൽ‌സി ടൗൺ‌സെന്റ് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്.
നവംബർ 4 ന് സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകിയപ്പോൾ കോവിഡ് -19 ബാധിതയായ ടൗൺസെന്റ് കോമയിലായിരുന്നു, മാഡിസണിലെ എസ്എസ്എം ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജീവിതത്തിനും മരണത്തിനുമിടയിൽ 75 ദിവസം ഈ അമ്മ ചെലവഴിച്ചു. എന്നാൽ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തിയ കെൽസി മാഡിസണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ദിവസമായ ജനുവരി 27 നാണ് കുഞ്ഞിനെ ആദ്യമായി കാണുന്നത്. തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമുള്ള പെൺ കുഞ്ഞിന് ലൂസി എന്നാണ് പേരിട്ടിരിക്കുന്നത്.
advertisement
Also Read- 'അർബുദം എങ്ങനെ തടയാം': ലോക കാ൯സർ ദിനത്തിന്റെ ചരിത്രവും സവിശേഷതകളും
കുഞ്ഞിനെ മാറോടണച്ച ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ടപ്പോൾ തന്നെ അവൾ തന്നെ നോക്കി ചിരിച്ചെന്നും താൻ ആരാണെന്ന് അവൾക്ക് കൃത്യമായി അറിയാമെന്നും ആ അമ്മ പറഞ്ഞു. കോവിഡ് 19 രോഗബാധിതയായ ഒരു അമ്മ കുഞ്ഞിനെ പ്രസവിച്ചത് ഈ ആശുപത്രിയിൽ വളരെ അപൂർവമായ ഒന്നായിരുന്നുവെന്ന് എസ്എസ്എം ഹെൽത്ത് വിസ്കോൺസിൻ റീജിയൺ വനിതാ നവജാത ആരോഗ്യ മെഡിക്കൽ ഡയറക്ടറായ ഡോ. ജെന്നിഫർ ക്രുപ്പ് പറഞ്ഞു.
advertisement
കെൽ‌സി ടൗൺ‌സെൻ‌ഡ് ആശുപത്രിയിൽ എത്തുമ്പോൾ അവരുടെ ഓക്സിജൻ സാച്ചുറേഷൻ നില വളരെ കുറവായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനും മറ്റ് അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കാവുന്ന തരത്തിലായിരുന്നു സ്ഥിതി. കുഞ്ഞിന്റെ ചർമ്മത്തിന് ചാരനിറവും നീല നിറവും കലർന്നിരുന്നുവെന്ന് ഡോ. തോമസ് ലിറ്റിൽഫീൽഡ് ബുധനാഴ്ച ഇമെയിൽ വഴി പറഞ്ഞു.
ടൗൺ‌സെന്റിന് ഡിസംബർ അവസാനത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ കരുതിയിരുന്നു. എന്നാൽ പിന്നീട് നില മെച്ചപ്പെടാൻ തുടങ്ങി. തുടർന്ന് ടൗൺ‌സെന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ജനുവരി പകുതിയോടെ ഒരു വെന്റിലേറ്റർ കൂടി ഊരിമാറ്റി.
advertisement
ടൗൺസെന്റിന്റെ ഭർത്താവ് ഡെറിക് ടൌൺസെന്റ് ഈ അനുഭവത്തെ തന്റെ ജീവിതത്തിലെ വലിയ ഒരു കടമ്പ എന്നാണ് വിശേഷിപ്പിച്ചത്. കെൽ‌സിയെ പിന്തുണയ്ക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്തതായും അവൾ പൂർവ്വസ്ഥിതിയിലെത്താൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അവളെ നഷ്ടപ്പെടുമെന്ന് കരുതിയ അവസരങ്ങൾ ഉണ്ടായതായും ഭർത്താവ് ഡെറിക് ടൌൺസെന്റ് പറഞ്ഞു. ലൂസിയുമൊത്തുള്ള കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അവൾ അവളുടെ അമ്മയെ തിരയുകയായിരുന്നുവെന്നും ഡെറിക് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് ബാധിച്ച് കോമയിലായിരുന്ന അമ്മ; ജന്മം നൽകിയ കുഞ്ഞിനെ കണ്ടത് മൂന്ന് മാസങ്ങൾക്ക് ശേഷം
Next Article
advertisement
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ
  • അരുണിമ തുർക്കിയിലൂടെ യാത്ര ചെയ്യുമ്പോൾ കാറിൽ ലിഫ്റ്റ് ചോദിച്ചപ്പോൾ ദുരനുഭവം നേരിട്ടു.

  • കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ സ്വയംഭോഗം ചെയ്ത അനുഭവമാണ് അരുണിമ വിവരിച്ചത്

  • അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകായിരുന്നു

View All
advertisement