Alia Bhatt: ഇന്ത്യ- പാക് സംഘർഷാവസ്ഥയെ തുടർന്ന് ആലിയ ഭട്ട് കാനിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

Last Updated:

കാനിലെ ആലിയയുടെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്‌

News18
News18
ബോളിവുഡ് താരം ആലിയ ഭട്ട് (Alia Bhatt) കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. 78 ാമത് കാന്‍ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫ്രാൻ‌സിൽ തുടക്കമായത്. മെയ് 24 നാണു ചലച്ചിത്രമേള അവസാനിക്കുക.
ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് താരം മാറിനിൽകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാനിലെ ആലിയയുടെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്‌.റിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്.
രാജ്യം ഒരു സംഘർഷാവസ്ഥയിൽ നിൽകുമ്പോൾ കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് നടി കരുതുന്നതായി താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
advertisement
Summary: Bollywood actress Alia Bhatt has postponed her Cannes Film Festival debut. This decision is reportedly due to the ongoing tensions between India and Pakistan.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Alia Bhatt: ഇന്ത്യ- പാക് സംഘർഷാവസ്ഥയെ തുടർന്ന് ആലിയ ഭട്ട് കാനിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement