'700 രൂപയ്ക്ക് ഥാര്‍ കൊടുത്തോ'? ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹം

Last Updated:

ആണ്‍കുട്ടി 700 രൂപക്ക് ഥാര്‍ എസ്‌യുവി നല്‍കാന്‍ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ വർഷം അവസാനം ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരുന്നു. നോയിഡ സ്വദേശിയായ ആണ്‍കുട്ടി 700 രൂപക്ക് ഥാര്‍ എസ്‌യുവി വാങ്ങാമെന്ന് അച്ഛനോട് പറയുന്ന വീഡിയോ ആയിരുന്നു അത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്ര ഈ വീഡിയോ അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് ഇത് വൈറലായി മാറിയത്.
advertisement
വീഡിയോയിൽ ഥാറും എക്‌സ്. യു. വിയും ഒന്നുതന്നെയാണ് എന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി പറയുന്നത്. ഇങ്ങനെയെങ്കില്‍ തങ്ങള്‍ താമസിയാതെ പാപ്പരാകുമെന്നാണ് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി. ഒരുമിനുട്ടും ഇരുപത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ഈ കുട്ടിയുടെ മറ്റൊരു വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള ചകന്‍ പ്ലാന്റ് സന്ദര്‍ശിക്കാന്‍ കുട്ടിക്ക് അവസരമൊരുക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
advertisement
എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പ്രായം കുറഞ്ഞ ഥാര്‍ പ്രേമിയെന്നും ഞങ്ങളുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് അംബാസഡര്‍ എന്നുമാണ് ചീക്കുവിനെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. പ്ലാന്റ് സന്ദര്‍ശിച്ചതിനാല്‍ ചീക്കു ഇനി പിതാവിനോട് 700 രൂപക്ക് ഥാര്‍ ആവശ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'700 രൂപയ്ക്ക് ഥാര്‍ കൊടുത്തോ'? ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement