ട്രാഫിക് നിയമം ലംഘിക്കുന്ന ടെക്കികൾക്ക് ഓഫീസിലും പണി കിട്ടും; ബംഗളൂരു പോലീസിന്റെ പുതിയ പദ്ധതി

Last Updated:

നിയമ ലംഘനങ്ങളുടെ കാരണം ജീവനക്കാർ ഇനി മുതൽ കമ്പനിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരും

ജീവനക്കാരുടെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അതാത് കമ്പനികളെ അറിയിക്കാനുള്ള പുതിയ പദ്ധതിയുമായി ബംഗളൂരു ട്രാഫിക് പോലീസ്. ഇതോടെ നിയമ ലംഘനങ്ങളുടെ കാരണം ജീവനക്കാർ ഇനി മുതൽ കമ്പനിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരും. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയ്ക്ക് പതിനഞ്ച് ദിവസം മുൻപ് ട്രാഫിക് പോലീസ് പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചിരുന്നു. ബംഗളൂരുവിലെ ഐടി മേഖലയുടെ കേന്ദ്രമായ സർജാപൂരിലും വൈറ്റ് ഫീൽഡിലുമാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
മഹാദേവപുര ട്രാഫിക് പോലീസിന്റെ പരിധിയിലാണ് ഈ രണ്ട് ഐടി ഹബ്ബുകളും ഉൾപ്പെടുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ആളുകൾക്ക് കൂടുതൽ ശ്രദ്ധ ഉണ്ടാകാനാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത് എന്നും ഇതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവരുടെ ഐഡി കാർഡിൽ നിന്നും അയാൾ ജോലി ചെയ്യുന്ന കമ്പനി തിരിച്ചറിയുകയും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആ കമ്പനിയെ ബന്ധപ്പെടുകയും ചെയ്യുമെന്ന് മഹാദേവപുരയിലെ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ രമേശ്‌ ആർ പറഞ്ഞു.
കൂടാതെ പിഴ അടക്കാനുള്ള ചെല്ലാൻ ഓൺലൈനായിട്ടാകും നൽകുകയെന്നും ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും കൈമാറുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ പിടി കൂടുന്നവർ എത്ര തവണ ട്രാഫിക് നിയമ ലംഘനം നടത്തിയെന്നുള്ള വിവരമാകും പോലീസ് കമ്പനികൾക്ക് നൽകുക. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് കമ്പനിയുടെ നേതൃത്വത്തിൽ ബോധ വത്ക്കാരണ ക്ലാസ്സുകളും ഉണ്ടാകും. എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ഒരു വഴിയായാണ് ഇതിനെ കാണുന്നതെന്നും പോലീസ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രാഫിക് നിയമം ലംഘിക്കുന്ന ടെക്കികൾക്ക് ഓഫീസിലും പണി കിട്ടും; ബംഗളൂരു പോലീസിന്റെ പുതിയ പദ്ധതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement