സർജറിയ്ക്കിടെ ഒന്നു കരഞ്ഞു; അതിനും ആശുപത്രി പണം ഈടാക്കിയെന്ന് യുവതി; തെളിവിന് ബില്ലും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയത്.
ശസ്ത്രക്രിയയ്ക്കിടെ കരഞ്ഞതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍. ശരീരത്തിലെ മറുക് നീക്കി ചെയ്യുന്ന ശാസ്ത്രക്രിയക്കിടെ കരഞ്ഞതിനാണ് മിഡ്ജ് എന്ന യുവതിയ്ക്ക് ആശുപത്രി അധികൃതര്‍ അധിക പണം ഈടാക്കിയത്. ആശുപത്രി ബില്‍ സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു. 'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയത്.
11 ഡോളാറാണ് കരഞ്ഞതിന് ആശുപത്രി ഈടാക്കിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 815 രൂപയാണിത്. എന്നാല്‍ ആശുപത്രി അധികൃതരുടെ നടപടിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
യുവതി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ആശുപത്രി നടപടി അസംബന്ധമാണെന്നും അധിക്ഷേപിക്കുന്നതാണെന്നും കമന്റുകളായി ആളുകള്‍ കേഖപ്പെടുത്തുന്നുണ്ട്. ട്വീറ്റിന് രണ്ടു ലക്ഷത്തിലധികം ലൈക്കുകളും നൂറിലധികം കമന്റുമാണ് ലഭിച്ചത്.
Mole removal: $223
Crying: extra pic.twitter.com/4FpC3w0cXu
— Midge (@mxmclain) September 28, 2021
advertisement
ഇതാണ് യുഎസിലെ ആരോഗ്യ സംവിധാനം എന്നും ആശുപത്രികള്‍ സ്വീകരിക്കുന്ന അനേകം വഴികളില്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണെന്നും കമന്റുകള്‍ ഉണ്ട്. ഏതായാലും കരച്ചിലിന് ബില്ല് ഈടാക്കിയ ആശുപത്രിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയരുകയാണ്.
വടാപാവിനും ദോശയ്ക്കും ശേഷം ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഇതാ വരുന്നു;രസഗുളയുടെ രുചിയറിയുന്ന ചിത്രങ്ങൾ വൈറൽ
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ, അലക്സ് എല്ലിസ് മുമ്പ് വട പാവ്, ദോശ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഇത്തവണ ബംഗാളിലെ പ്രശസ്ത മധുര പലഹാരമായ ബംഗ്ലർ രസഗുളയാണ് എല്ലിസ് പരീക്ഷിച്ചത്. കെ.സി ദാസ് ആൻഡ് സൺസിലെ രസഗുള കഴിക്കുന്ന ചിത്രം എല്ലിസ് തന്നെയാണ് തന്റെ ട്വിറ്ററിൽ പങ്കുവച്ചത്. കൊൽക്കത്തയിലെ ഏറ്റവും പഴയതു ജനപ്രിയവുമായി സ്വീറ്റ് ഷോപ്പാണിത്. ചിത്രത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ നെറ്റിയിൽ ചന്ദനക്കുറിയ്ക്കൊപ്പം പുഷ്പ മാലയും ധരിച്ചിരുന്നു.
advertisement
"ഇന്ത്യയിലെ ഏറ്റവും മധുരമുള്ള നഗരം എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ആയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇസ്‌പ്ലാനേഡിലെ കെസി ദാസ് ആൻഡ് സൺസ് ഷോപ്പിൽ നിന്ന് ഞാൻ രുചികരമായ ‘ബംഗ്ലർ രസഗുള രുചിച്ചു, ”എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
സെപ്റ്റംബർ 26ന് ഷെയർ ചെയ്ത ഈ ചിത്രത്തിന് ഇതുവരെ 2,000ത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എല്ലിസിന്റെ ട്വീറ്റിന് കമന്റായി ഒരു ഉപയോക്താവ് എല്ലിസിനോട് മിഷ്ടി ഡോയി പരീക്ഷിച്ചോ എന്ന് ചോദിച്ചിട്ടുണ്ട്. അടുത്ത കൊൽക്കത്ത സന്ദർശന വേളയിൽ ഈ മധുര പലഹാരം പരീക്ഷിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
advertisement
ജോയ് സിറ്റിയിലേക്ക് സ്വാഗതം എന്ന് ചില ഉപയോക്താക്കൾ കുറിച്ചു. കൊൽക്കത്ത അതിഥി സൽക്കാരത്തിനും പേരുകേട്ട സ്ഥലമാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
എല്ലിസ് മുമ്പ് മറ്റ് ചില ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് ദോശ കഴിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാസം അദ്ദേഹം പങ്കുവെച്ചിരുന്നു. സ്പൂണുകൾ ഉപയോഗിച്ച് ആദ്യം ദോശ കഴിച്ചതിനുശേഷം, പിന്നീട് കൈ ഉപയോഗിച്ച് ദോശ കഴിച്ച് ഇതാണ് ശരിയായ രീതി എന്ന് മനസ്സിലാക്കുകയും ചെയ്തു.
കൊൽക്കത്ത സന്ദർശനത്തിനിടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ രാജ്ഭവനിൽ കണ്ടു. വരാനിരിക്കുന്ന വാർഷിക ബഹുരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിൽ ലിംഗസമത്വവും കാലാവസ്ഥാ പ്രവർത്തനവും തമ്മിലുള്ള പരസ്പര ബന്ധം മനസ്സിലാക്കാൻ അദ്ദേഹം ബംഗാൾ ചേംബറിലെ കാലാവസ്ഥാ വിദഗ്ധരുമായി സംവദിച്ചു. സുന്ദർബൻസിന്റെ കാലാവസ്ഥാ ദുർബലത പരിഹരിക്കുന്നതിനുള്ള യുണൈറ്റഡ് കിംഗ്ഡം പിന്തുണയ്ക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലിസ് ചർച്ച ചെയ്തു.
advertisement
ഭാഷ, സംസ്‌കാരം, വസ്ത്രധാരണം തുടങ്ങി പലതരം വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഭക്ഷണകാര്യങ്ങളിലും ഇന്ത്യ ഈ വൈവിധ്യം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ തെരുവോര ഭക്ഷണങ്ങൾ ലോക പ്രശസ്തമാണ്. അവയിൽ മധുര പലഹാരങ്ങളും എരിവേറിയതും പുളിയുള്ളതുമായ ഭക്ഷണങ്ങളും അടങ്ങുന്നു. ഇന്ത്യയിലെ തന്റെ ദൗത്യത്തിനിടയിൽ എല്ലിസ് ഇന്ത്യയിലെ തനത് ഭക്ഷണങ്ങളും രുചികളും പലപ്പോഴും പരീക്ഷിച്ച് നോക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഒരു ബ്രിട്ടീഷുകാരൻ എന്ന നിലയിൽ എല്ലിസിനെതിരെ രോഷം കാണിച്ചവരും കുറവല്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2021 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സർജറിയ്ക്കിടെ ഒന്നു കരഞ്ഞു; അതിനും ആശുപത്രി പണം ഈടാക്കിയെന്ന് യുവതി; തെളിവിന് ബില്ലും