പ്രകൃതിയുടെ വിളി വന്നാൽപ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്‍റെ കോക്​പിറ്റിൽനിന്ന്​ ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി

Last Updated:

160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ട്രെയിനിന്റെ കോക്പിറ്റിൽനിന്നും ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിലേക്കാണ് ഡ്രൈവർ ഓടിയത്.

ടോക്യോ: സമയനിഷ്ഠയുടെ കാര്യത്തില്‍ ജപ്പാൻകാർ മുന്നിലാണ്. അതിവേഗ ട്രെയിനുകളടക്കമുള്ള ഗതാഗത സംവിധാനങ്ങൾ സമയക്രമം തെറ്റിക്കാതെ സർവീസ് നടത്തുന്നതിനെപ്പറ്റി നമ്മൾ പലതവണ കേട്ടിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു ബുള്ളറ്റ് ട്രെയിൻ ഒരു മിനിറ്റ് വൈകിയെത്തി. ഇതറിഞ്ഞ അധികൃതർ എന്താണ് സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം പ്രഖ്യാപിക്കുകയും കാരണം കണ്ടെത്തുകയും ചെയ്തു. വൈകിയെത്തിയ ബുള്ളറ്റ് ട്രെയിനിന്‍റെറ ഡ്രൈവർ ചെയ്തത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അധികൃതർ.
160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ട്രെയിനിന്റെ കോക്പിറ്റിൽനിന്നും ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിലേക്കാണ് ഡ്രൈവർ ഓടിയത്. അടിവയറ്റിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടെന്നും ടോയ്‌ലറ്റിലേക്ക് ഓടുകയായിരുന്നെന്നും 36കാരൻ സമ്മതിച്ചിട്ടുണ്ട്. കണ്ടക്ടറെ കോക്പിറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവ് ടോയിലറ്റിൽ പോയത്. ഹികരി 633 എന്ന അതിവേഗ ട്രെയിനിനെ നിയന്ത്രിക്കുന്നതിന് വേണ്ടത്ര പരിശീലനമോ ലൈസൻസോ കണ്ടക്ടർക്ക് ഇല്ലായിരുന്നു. ഈ ബുള്ളറ്റ് ട്രെയിൻ കമ്പ്യൂട്ടർ നിയന്ത്രിതമാണെങ്കിലും, ഷെഡ്യൂൾ അനുസരിച്ച് ഓടുന്നുണ്ടെന്ന് ഉറപ്പാക്കാനും ബ്രേക്ക് ചെയ്യാനും വേഗത്തിലാക്കാനും ഡ്രൈവർ ആവശ്യമാണ്.
advertisement
പ്രോട്ടോക്കോൾ അനുസരിച്ച്, ഡ്രൈവർ കമാൻഡ് സെന്ററുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രിക്കാൻ യോഗ്യതയുള്ള കണ്ടക്ടർക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. ഇതിനായി ട്രെയിൻ അടുത്ത സ്റ്റേഷനിൽ കുറച്ച് മിനിറ്റ് നിർത്തുകയും വേണം. എന്നാൽ, ഇക്കാര്യത്തിനായി ട്രെയിൻ നിർത്തി സമയം വൈകുമെന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഡ്രൈവർ അറ്റകൈ പ്രയോഗത്തിന് തയാറായത്.
advertisement
സംഭവം റെയിൽവേ കമ്പനിയുടെ ശ്രദ്ധയിൽപെടുകയും അവർ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൂന്ന് മിനിറ്റ് നേരം കണ്ടക്ടറെ ഏൽപിച്ച് കോക്പിറ്റ് വിട്ട ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
News Summary: A Japanese train driver faces possible punishment after he left the cockpit of a speeding bullet train for several minutes to go to the toilet. He had asked a conductor, who did not have a driver's licence, to man the train which was travelling at 150km/h (93mph), according to local media. The Hikari 633 was carrying 160 passengers at the time. The incident reportedly did not affect the journey. But the railway company has reported it to authorities and apologised.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രകൃതിയുടെ വിളി വന്നാൽപ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്‍റെ കോക്​പിറ്റിൽനിന്ന്​ ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement