Bigg Boss OTT 2| ബിഗ് ബോസ് ഒടിടിയിൽ സണ്ണി ലിയോണിക്കൊപ്പം മിയ ഖലീഫയും?

Last Updated:

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഒടിടി സീസൺ 2 ൽ സണ്ണി ലിയോണിയും മിയ ഖലീഫയും

Mia Khalifa
Mia Khalifa
ബിഗ് ബോസ് ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഒടിടി രണ്ടാം സീസണിൽ മുൻ പോൺ താരം മിയ ഖലീഫയും എത്തുന്നു. നേരത്തേ. സണ്ണി ലിയോണി ഷോയിൽ ഭാഗമാകുമെന്ന്  നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരിക്കും മിയ ഖലീഫ എത്തുക എന്നാണ് റിപ്പോർട്ടുകൾ. ശിൽപ ഷെട്ടിയുടെ ഭർത്താവ് കരൺ കുന്ദ്ര, മിയ ഖലീഫ എന്നിവരെ അണിയറ പ്രവർത്തകർ സമീപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
സണ്ണി ലിയോണി വീണ്ടും ബിഗ്ബോസിൽ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അതിനിടയിലാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. അതേസമയം, മിയ ഖലീഫ ഷോയിൽ പങ്കെടുക്കുമെന്ന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല.
advertisement
പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ പങ്കെടുക്കുക. ഫലക് നാസ്, അവിനാഷ് സച്ച്‌ദേവ്, ആകാൻക്ഷ പുരി, നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി, ജിയ ശങ്കർ, ബേബിക ധുർവെ, മനീഷ റാണി, പാലക് പുർസ്വാനി തുടങ്ങിയവരാണ് മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ളത്.
ജൂൺ 17 നാണ് ബിഗ് ബോസ് OTT സീസൺ 2 ആരംഭിക്കുന്നത്. ജിയോ സിനിമയിലും വൂട്ട് സെലക്ടിലും ഷോ കാണാം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bigg Boss OTT 2| ബിഗ് ബോസ് ഒടിടിയിൽ സണ്ണി ലിയോണിക്കൊപ്പം മിയ ഖലീഫയും?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement