Naga Chaitanya | ആരുടെ ഭാര്യയാണ് ശോഭിത? നാഗാർജുനയെ വിമർശിച്ച് സോഷ്യൽമീഡിയ

Last Updated:

മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നെന്നായിരുന്നു മറ്റൊരു കമന്റ്

News18
News18
നാഗചൈതന്യ അക്കിനേനിയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡിസംബർ‌ നാലിനായിരുന്നു കഴിഞ്ഞത്. വിവാഹം കഴിഞ്ഞെങ്കിലും ഇരുവരെയും ചുറ്റിപറ്റിയുള്ള ചർച്ചകളാണ് ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആദ്യമായി ഇരുവരും ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകുന്നുണ്ട്.
ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. ദമ്പതികൾക്കൊപ്പം ക്ഷത്രസന്ദർശനത്തിന് നാഗാർജുനയും എത്തിയരുന്നു. സാരിയായിരുന്നു ശോഭിതയുടെ വേഷം. വെള്ള നിറത്തിലെ കുർത്തയും മുണ്ടുമായിരുന്നു നാഗചൈതന്യയുടെ വേഷം. പേസ്റ്റൽ പിങ്ക് നിറത്തിലെ കുർത്തയും പാന്റുമായിരുന്നു നാഗാർജുനയുടെ വേഷം.
മൂവരും ചേർന്ന് അമ്പലത്തിൽ എത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നാഗാർജുനയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. പൂജാരി ശോഭിതയ്ക്ക് ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം. ഈ രംഗങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകുന്നത്. നാഗാർജുനയുടെ പെരുമാറ്റം അമ്മായിയച്ഛന്റെ രീതിയിൽ ശരിയല്ലെന്നാണ് കൂടുതൽ കമന്റുകളും.
advertisement
ശോഭിത ഇതിൽ ആരുടെ ഭാര്യയാണ്? നാഗാർജുന ശോഭിതയുടെ ഭർത്താവ് എന്ന രീതിയിലാണ് പെരുമാറുന്നത്... മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഒരു മരുമകളുടെ കാര്യത്തിൽ അമ്മായിയച്ഛൻ ഇടപെടുന്നതിൽ എന്താണ് തെറ്റെന്ന രീതിയിൽ നാഗാർജുനയെ അനുകൂലിച്ചും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Naga Chaitanya | ആരുടെ ഭാര്യയാണ് ശോഭിത? നാഗാർജുനയെ വിമർശിച്ച് സോഷ്യൽമീഡിയ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement