advertisement

ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു

Last Updated:

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കി ഗെയിം കളിച്ചിരുന്നതോടെ നിർജലീകരണം മൂലം അസുഖബാധിതനായി.

ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദിവസങ്ങളോളം വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു കുട്ടിയുടെ പബ്ജി കളി.
ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയാണ് മരിച്ചത്. വിദ്യാർത്ഥി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണായതോടെ മുഴുവൻ സമയവും പബ്ജി കളിച്ചിരിപ്പായിരുന്നു. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കി ഗെയിം കളിച്ചിരുന്നതോടെ നിർജലീകരണം മൂലം അസുഖബാധിതനായി. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർത്ഥിയുടെ കോവിഡ‍് പരിശോധനാഫലം നെഗറ്റീവാണ്. അതിസാരത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് മരിച്ചത്.
advertisement
ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യം തുടർച്ചയായി പബ്ജി കളിച്ച പതിനാറുകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫുർഖാൻ ഖുറേഷിയാണ് അന്ന് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച് പബ്ജി കളിക്കാൻ ആരംഭിച്ച ഫുഖ്റാൻ മണിക്കൂറുകളോളം ഗെയിമിനൊപ്പം ഇരിക്കുകയായിരുന്നു. തുടർന്നായിരുന്നു മരണം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു
Next Article
advertisement
ഖമനയിയുടെ മരണം ആഘോഷമാക്കി ഇറാനിയൻ കുടിയേറ്റക്കാരി 
ഖമനയിയുടെ മരണം ആഘോഷമാക്കി ഇറാനിയൻ കുടിയേറ്റക്കാരി 
  • ഇറാനിയൻ കുടിയേറ്റക്കാരി ഖമേനയിയുടെ മരണത്തെ ആഘോഷിച്ച് കാനഡയിൽ നടന്ന റാലിയിൽ പങ്കെടുത്തു

  • ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന വീഡിയോയിലൂടെ യുവതി വൈറലായിരുന്നു

  • ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രതീകമായി ഈ ദൃശ്യങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു

View All
advertisement