advertisement

സണ്ണി ലിയോണിയുടെ ജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ല; കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികമെന്ന് താരം

Last Updated:

കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നും താരം അഭ്യർത്ഥിക്കുന്നു

മുംബൈ: വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷിക നൽകാമെന്നും നടി സണ്ണി ലിയോൺ. ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം സഹായ അഭ്യർത്ഥന നടത്തിയത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)

advertisement
കഴി‍ഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മുംബൈയിലെ ജോ​ഗേശ്വരി ഭാ​ഗത്തുവെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോൺ ഇൻസ്റ്റാ​ഗ്രാം കുറിപ്പിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺനമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. മുംബൈ പോലീസിനേയും ബിഎംസിയേയും ടാഗ് ചെയ്ത് കൊണ്ടാണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്.
advertisement
കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്കോ എന്തെങ്കിലും കുട്ടിയേക്കുറിച്ചുള്ള വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11,000 രൂപ നൽകും. ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു. എല്ലാവരും കണ്ണുകൾ തുറന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സണ്ണി ലിയോണിയുടെ ജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ല; കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികമെന്ന് താരം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement