കള്ളക്കുറിച്ചി നീറുമ്പോൾ എനിക്ക് ആഘോഷം വേണ്ട; 50-ാം ജന്മദിനം ലളിതമാക്കി ദളപതി വിജയ്

Last Updated:

മരിച്ചവർക്ക് അനുശോചനം അർപ്പിക്കാൻ വിജയ് കള്ളക്കുറിച്ചിയിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളെ കാണുകയും ചെയ്തു

50-ാം ജന്മദിനം ലളിതമാക്കി നടൻ ദളപതി വിജയ്. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ഗതിയിൽ ആരാധകർ ചേർന്നൊരുക്കാറുള്ള ഗംഭീര പിറന്നാൾ ആഘോഷം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസം അദ്ദേഹം വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ 40-ലധികം പേർ വിഷമദ്യം കഴിച്ച് മരിച്ചിരുന്നു. ഈ ദൗർഭാഗ്യകരമായ സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കള്ളക്കുറിച്ചി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും ദുരന്തസമയത്ത് ആഘോഷങ്ങൾ ഒഴിവാക്കുന്നതിനുമായി വിജയ് തിയേറ്ററുകൾക്ക് പുറത്തുള്ള ജന്മദിനാഘോഷങ്ങൾ നിർത്തിവെക്കുകയും കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. നടൻ്റെ 50-ാം ജന്മദിനത്തിന് മുന്നോടിയായി ആരാധകർക്ക് സന്ദേശം കൈമാറുന്നതിനായി വിജയ് ഫാൻസ് ക്ലബ് പ്രസിഡൻ്റ് ബസ്സി ആനന്ദ് തൻ്റെ സോഷ്യൽ മീഡിയയിൽ ജന്മദിന ആഘോഷം റദ്ദാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ അനധികൃത മദ്യവിൽപ്പനയിൽ തമിഴ്‌നാട് സർക്കാരിൻ്റെ അലംഭാവത്തെ വിജയ് അപലപിച്ചു. സോഷ്യൽ മീഡിയയിലെ പ്രസ്താവനയെ തുടർന്ന്, മരിച്ചവർക്ക് അനുശോചനം അർപ്പിക്കാൻ വിജയ് കള്ളക്കുറിച്ചിയിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളെ കാണുകയും ചെയ്തു.
advertisement
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രം സെപ്തംബർ 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. വിജയുടെ ജന്മദിനത്തിന് 'GOAT' ൽ നിന്നുള്ള ഒന്നിലധികം അപ്‌ഡേറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്.
Summary: Thalapathy Vijay calls off birthday celebrations in the wake of Kallakurichi hooch tragedy
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കള്ളക്കുറിച്ചി നീറുമ്പോൾ എനിക്ക് ആഘോഷം വേണ്ട; 50-ാം ജന്മദിനം ലളിതമാക്കി ദളപതി വിജയ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement