മാപ്പു നൽകൂ മഹാമതേ; മോഷ്ടിച്ച പണം 30 വർഷത്തിന് ശേഷം തിരികെയെത്തി; ഒപ്പം ക്ഷമാപണ കത്തും

Last Updated:

മുഖംമൂടി ധരിച്ച ഒരാൾ വീടിനകത്തേക്ക് ഓടിക്കയറുകയും വീട്ടമ്മയ്ക്ക് ഒരു ബാഗ് നൽകി ഉടൻതന്നെ അവിടെനിന്ന് സ്ഥലം വിടുകയും ആയിരുന്നു

30 വർഷങ്ങൾക്കു മുൻപ് മോഷ്ടിച്ച പണം ഉടമസ്ഥന്റെ വീട്ടിൽ തിരികെ എത്തിച്ച് കള്ളൻ. വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ നഗരമായ സുലൈമാനിയയിൽ ആണ് സംഭവം. തന്നോട് ക്ഷമിക്കണമെന്ന് ഒരു കത്തിലൂടെ കള്ളൻ കുടുംബത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം മുഖംമൂടി ധരിച്ച ഒരാൾ വീടിനകത്തേക്ക് ഓടിക്കയറുകയും വീട്ടമ്മയ്ക്ക് ഒരു ബാഗ് നൽകി ഉടൻതന്നെ അവിടെനിന്ന് സ്ഥലം വിടുകയും ആയിരുന്നു.
തുറന്നു നോക്കിയപ്പോൾ അതിൽ കുർദിഷ് ഭാഷയിൽ എഴുതിയ ഒരു കത്തും മറ്റൊരു കവറിലായി 400,000 ഇറാഖി ദിനാറും (ഏകദേശം 25000 രൂപയും) ഉണ്ടായിരുന്നു. പിന്നീട് ആ കത്ത് വായിച്ച കുടുംബത്തിലെ അംഗമായ ഹിർഷ് കരീം എന്നയാൾ ശരിക്കും ഞെട്ടി. 1990 നും 1998 നും ഇടയിൽ സുലൈമാനിയയുടെ തെക്ക് റിസ്‌ഗരിയിൽ താമസിച്ചിരുന്ന തൻ്റെ പിതാവിൻ്റെ വീട്ടിൽ നിന്ന് ഒരിക്കൽ 400 ഇറാഖി സ്വിസ് ദിനാർ (കുർദിസ്ഥാൻ മേഖലയിലുണ്ടായിരുന്ന പഴയ കറൻസി ) കള്ളൻ മോഷ്ടിച്ചതായി കത്തിൽ പറയുന്നു. അന്ന് മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചു കൊണ്ടാണ് കള്ളന്റെ കത്ത്. കത്തിലെ വരികൾ ഇതായിരുന്നു.
advertisement
"നിങ്ങൾ അവിടെനിന്ന് താമസം മാറിയതിനു ശേഷം ഞാൻ നിങ്ങളെ അന്വേഷിച്ചു. സമൗദ് ജില്ലയിലെ നിങ്ങളുടെ വീട്ടിൽ നിന്ന് ഞാൻ 400 സ്വിസ് ദിനാർ മോഷ്ടിച്ചിരുന്നു. അതിനാൽ ഈ 400,000 ദിനാർ ഞാൻ നിങ്ങൾക്ക് തിരികെ നൽകുകയാണ്. നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ സമയത്ത് എൻ്റെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല, എനിക്ക് അത് വളരെ ആവശ്യമായിരുന്നു" എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കള്ളന്റെ ഹൃദയസ്പർശിയായ കത്തിന്റെ ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷമാണെങ്കിലും എടുത്ത പണം തിരികെ നൽകാൻ കാണിച്ച കള്ളന്റെ മനസ്സിനെ പലരും പ്രശംസിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാപ്പു നൽകൂ മഹാമതേ; മോഷ്ടിച്ച പണം 30 വർഷത്തിന് ശേഷം തിരികെയെത്തി; ഒപ്പം ക്ഷമാപണ കത്തും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement