സ്മാർട്ട് ഫോൺ കയ്യിലുണ്ടോ? ഒരു പണിയുണ്ട് എട്ട് ലക്ഷം രൂപ തരാമെന്ന് ഭക്ഷ്യോൽപന്ന കമ്പനി

Last Updated:

ആളുകളിലെ സ്മാർട്ട്‌ഫോൺ ഉപയോഗം കുറക്കുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഒരു മാസം സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാതെ ഡിജിറ്റൽ ഡിറ്റോക്സ് ( Digital Detox ) ചലഞ്ചിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് 10,000 ഡോളർ ( 8,31,172 രൂപ ) വാഗ്ദാനം ചെയ്ത് ഭക്ഷ്യോത്പന്ന കമ്പനി. തൈര് നിർമ്മാണ കമ്പനിയായ സിഗ്ഗിയാണ് (Siggi) വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോൺ ഒരു ബോക്സിൽ ലോക്ക് ചെയ്താണ് സൂക്ഷിക്കേണ്ടത്. ആളുകളിലെ സ്മാർട്ട്‌ഫോൺ ഉപയോഗം കുറക്കുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
“ഡ്രൈ ജനുവരി (Dry January)” എന്ന പരിപാടിയെ ആസ്പദമാക്കിയാണ് സിഗ്ഗി ഡിറ്റോക്സ് ചലഞ്ച് നടത്തുന്നത്. ജനുവരി 31 വരെ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാം. എന്തുകൊണ്ടാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് എന്ന കാരണവും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിഗ്ഗി ഫോണുകൾ സൂക്ഷിക്കാൻ ഒരു ബോക്സ് നൽകും.
"തങ്ങളുടെ ബ്രാൻഡിൽ വളരെ കുറച്ച് ചേരുവകൾ മാത്രമേ ചേർക്കാറുള്ളൂ, അനാവശ്യമായി ഒന്നും ഉൾപ്പെടുത്താറില്ല അതുപോലെ തന്നെ അനാവശ്യമായതിനെ ഒഴിവാക്കുക എന്നതാണ് പൊതുവായ രീതിയെന്നും, അനാവശ്യമായി ഡിജിറ്റൽ മീഡിയകളിൽ സമയം കളയാതിരിക്കുമ്പോൾ ജീവിതം പൂർണമായും ആസ്വദിക്കാൻ കഴിയുമെന്നും" സിഗ്ഗിയുടെ ഡിജിറ്റൽ സ്ട്രാറ്റജി മേധാവിയും പിആർ വിഭാഗം ഡയറക്ടറുമായ ക്രിസ്റ്റീന ഡ്രോസിയാക്ക് പറഞ്ഞു. കൂടാതെ 2024ൽ ആളുകളിൽ ആരോഗ്യകരമായ കുറച്ച് ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഈ പരിപാടിയെന്നും ക്രിസ്റ്റീന കൂട്ടിച്ചേർത്തു.
advertisement
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകൾ ഫെബ്രുവരി ആദ്യ വാരം പ്രഖ്യാപിക്കും. ഓരോരുത്തർക്കും 10,000 ഡോളർ വീതവും, ഫോൺ സൂക്ഷിക്കാൻ ഒരു ലോക്ക് ബോക്സും, സ്മാർട്ട്‌ ഫോണിന് പകരം ഒരു മാസത്തേക്ക് റീചാർജ് ചെയ്ത ഒരു ഫ്ളിപ് ഫോണും നൽകും.
ജീവനക്കാരിലെ ആരോഗ്യ സംരക്ഷണ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവും 10,000 സ്റ്റെപ് നടക്കുന്ന ജീവനക്കാർക്ക് ജിംബേർഡ് എന്ന കമ്പനി 10,000 ഡോളർ നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്മാർട്ട് ഫോൺ കയ്യിലുണ്ടോ? ഒരു പണിയുണ്ട് എട്ട് ലക്ഷം രൂപ തരാമെന്ന് ഭക്ഷ്യോൽപന്ന കമ്പനി
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement