ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ

Last Updated:

മകൻ കാർത്തികേയന് മുടി മുറിക്കുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണങ്ങളുടെ സമയമാണ് ഈ ലോക്ക്ഡൗൺ കാലം. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കാൻ അവസരം ലഭിച്ചതോടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന പല കഴിവുകളും പലരും പുറത്തെടുത്തു. സെലിബ്രിറ്റികളുടെ അത്തരം കഴിവുകൾ പലതും ഇതിനോടകം കണ്ടിരുന്നു. പാചകം ചെയ്യുന്നതും കലാവാസനകളും ഇതിനകം ശ്രദ്ധേയമായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിട്ടതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഭാര്യയും നടിയുമായ അനുഷ്ക ശർമ മുടിമുറിച്ച് കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മുടിമുറിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഉത്തർപ്രദേശ് മന്ത്രിയും.
ഉത്തർ പ്രദേശ് വിദ്യാഭ്യാസമന്ത്രി ഡോ. സതീഷ് ദ്വിവേദിയാണ് മക്കൾക്ക് മുടി മുറിച്ച് കൊടുത്തത്. മകൻ കാർത്തികേയന് മുടി മുറിക്കുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. മികച്ചതായില്ലെങ്കിലും കുഴപ്പമില്ലെന്നാണ് മക്കൾ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
advertisement
നാലര വയസുള്ള മകൾ സുകൃതിക്കാണ് ആദ്യം മുടി മിറിച്ച് നൽകിയത്. എന്നാൽ ഇത് അത്രയ്ക്ക് ശരിയായിരുന്നില്ല. എന്നാൽ മകൻ കാർത്തികേയന് മുടി മുറിച്ചത് ഏറെക്കുറെ ശരിയായിയെന്നും മന്ത്രി. ബന്ധുക്കളെ കാണിക്കുന്നതിനായി ഭാര്യയാണ് വീഡിയോ ഷൂട്ട് ചെയ്തത്, ഇത് പിന്നീട് മന്ത്രി തന്നെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
advertisement
advertisement
[PHOTO]
കോവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്നു മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞു കിടക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement