സൗന്ദര്യശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ്ക്ക് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നിഷേധിച്ചു; സുരക്ഷാ കാരണങ്ങളാലെന്ന് വിമാനകമ്പനി

Last Updated:

ടെക്‌സാസ് സ്വദേശിനി ഷതാരിയ ബാങ്ക്‌സിന് സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് ശേഷം മിയാമി വിമാനത്താവളത്തില്‍ ബോര്‍ഡിംഗിന് അനുമതി നിഷേധിച്ചതായി ആരോപണം

വിമാനത്താവളത്തില്‍ ബോര്‍ഡിംഗിന് അനുമതി നിഷേധിച്ചതായി ആരോപണം
വിമാനത്താവളത്തില്‍ ബോര്‍ഡിംഗിന് അനുമതി നിഷേധിച്ചതായി ആരോപണം
ദിവസങ്ങള്‍ക്ക് മുമ്പ് സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയായ സ്ത്രീക്ക് മിയാമി വിമാനത്താവളത്തില്‍ ബോര്‍ഡിംഗിന് അനുമതി നിഷേധിച്ചതായി ആരോപണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പിരിറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ തനിക്ക് വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്ന് ടെക്‌സാസ് സ്വദേശിയായ ഷതാരിയ ബാങ്ക്‌സ് എന്ന സ്ത്രീ ആരോപിച്ചു. "എനിക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ മെഡിക്കല്‍ ക്ലിയറന്‍സ് കൈവശമുണ്ടായിരുന്നു. കൂടാതെ എന്റെ ഡോക്ടര്‍മാരും എനിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് അവര്‍ എന്നെ വിലക്കി,'' സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബാങ്ക്‌സ് പറഞ്ഞു.
ഒരു സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താന്‍ കഴിഞ്ഞയാഴ്ച ഹൂസ്റ്റണില്‍ നിന്ന് മിയാമിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞ് സുഖം പ്രാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം വിമാനയാത്ര സാധ്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖകളും വിമാനത്താവളത്തിലെത്തുമ്പോള്‍ അവര്‍ കൈയ്യില്‍ കരുതിയിരുന്നു.
ബാങ്ക്‌സ് അരയില്‍ ഡ്രെയിനേജ് ബാഗുമായി നടക്കുന്നത് കണ്ടതായി ഡെയിലിമെയില്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബാങ്ക്‌സിന്റെ ആരോപണങ്ങളോട് വിമാനകമ്പനി പ്രതികരിച്ചു. സുരക്ഷാ കാരണങ്ങളാലാണ് അവര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതെന്ന് അവര്‍ അറിയിച്ചു.
സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഏജന്റുമായി നടത്തിയ ചൂടേറിയ വാഗ്വാദത്തിന്റെ വീഡിയോ ബാങ്ക്‌സ് പകര്‍ത്തി. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ടാണ് അവര്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.
advertisement
വിശദീകരണവുമായി വിമാനകമ്പനി
തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. ഏജന്റുമാര്‍ തങ്ങളുടെ നടപടിക്രമങ്ങള്‍ പാലിച്ചതായും ബാങ്ക്‌സ് യാത്ര ചെയ്യാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കാന്‍ ഞങ്ങളുടെ വെണ്ടറായ മെഡ്‌ലിങ്ക് വഴി ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നതായി ഡെയിലിമെയില്‍ ഡോട്ട് കോമിനോട് വിമാനകമ്പനിയുടെ വക്താവ് അറിയിച്ചു.
''മെഡ്‌ലിങ്കിലെ ഡോക്ടര്‍മാരെ ബാങ്ക്‌സിന്റെ രേഖകള്‍ കാണിക്കുകയും ആ സമയത്തെ അവരുടെ ആരോഗ്യവും സുരക്ഷാ താത്പര്യവും കണക്കിലെടുത്ത് യാത്രചെയ്യാന്‍ യോഗ്യനല്ലെന്ന് അറിയിക്കുകയായിരുന്നു. അവര്‍ക്ക് വിമാന ടിക്കറ്റിന്റെ പണം തിരികെ നല്‍കി,'' വക്താവ് പറഞ്ഞു.
advertisement
Summary: Woman who underwent cosmetic surgery denied boarding at the Miami airport citing security reasons
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൗന്ദര്യശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ്ക്ക് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നിഷേധിച്ചു; സുരക്ഷാ കാരണങ്ങളാലെന്ന് വിമാനകമ്പനി
Next Article
advertisement
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
  • വേടൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ തന്നെയാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു.

  • പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം.

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ വേടന് ജാമ്യം അനുവദിച്ചിരുന്നു.

View All
advertisement