advertisement

ഓൺലൈനായി വിസ്കി ഓർഡർ ചെയ്തു; യുവതിയ്ക്ക് നഷ്ടമായത് 30,000 രൂപ

Last Updated:

യുപിഐ വഴി പണം മുൻകൂറായി നൽകിയാൽ നമ്മുടെ ഇഷ്ട ബ്രാൻഡ് ഡെലിവറി ചെയ്യുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

5ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ബ്ലെൻഡേഴ്സ് പ്രൈഡ്|  കമ്പനി: പെർനോഡ് റിക്കാഡ് ഇന്ത്യ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 95 ലക്ഷം (Image: Pernod Ricard India)
5ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ബ്ലെൻഡേഴ്സ് പ്രൈഡ്| കമ്പനി: പെർനോഡ് റിക്കാഡ് ഇന്ത്യ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 95 ലക്ഷം (Image: Pernod Ricard India)
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നമ്മുടെ ഒരു ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കും. അതിനായി പലതരത്തിലുള്ള തന്ത്രങ്ങളുമായാണ് തട്ടിപ്പ് സംഘങ്ങളെത്തുന്നത്. ഇപ്പോൾ ഓൺലൈനായി വിസ്കി ഓർഡർ ചെയ്ത ഒരു യുവതിയാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഗുഡ്ഗാവ് സ്വദേശിയായ 32കാരി മദ്യം വാങ്ങാനുള്ള ശ്രമിക്കുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്.
ഇതിനായി ഓൺലൈനായി ഓർഡർ ചെയ്താൽ വിസ്കി വീട്ടിൽ എത്തിച്ചു നൽകുന്ന ഒരു ഡെലിവറി സേവനത്തിനായി ഗൂഗിളിൽ തിരയുകയും അതിനെ ആശ്രയിക്കുകയും ആയിരുന്നു യുവതി. യുപിഐ വഴി പണം മുൻകൂറായി നൽകിയാൽ നമ്മുടെ ഇഷ്ട ബ്രാൻഡ് ഡെലിവറി ചെയ്യുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടർന്ന് 3000 രൂപ നൽകി യുവതി വിസ്കിക്ക് ഓർഡർ നൽകി. ഇതിനുശേഷം ഡെലിവറി ചാർജ് ആയി കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് യുവതിക്ക് ഉടനെ തന്നെ ഒരു കോൾ ലഭിക്കുകയായിരുന്നു.
advertisement
എന്നാൽ ഓർഡറിനായി കൂടുതൽ പണം നൽകാൻ യുവതി തയ്യാറായിരുന്നില്ല. തുടർന്ന് 5 രൂപ അയച്ച് ഓർഡർ പിൻവലിക്കാൻ വിളിച്ചയാൾ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് പണം അയച്ച ഉടനെ തന്നെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 29,986 രൂപ ഡെബിറ്റ് ചെയ്തതായി അറിയിപ്പ് ലഭിച്ചു. പണം നഷ്ടമായതിനെ തുടർന്ന് ഒക്‌ടോബർ 10 ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
advertisement
യുവതിയുടെ വ്യക്തിവിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചതായിരിക്കാം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. മദ്യം വീട്ടിൽ എത്തിച്ചു നൽകുന്ന സേവനത്തിനായി യുവതി ഓൺലൈനിൽ തിരഞ്ഞതോടെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിക്കുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഗൂഗിളിൽ ലഭിക്കുന്ന കോൺടാക്ട് നമ്പറുകൾ ഒരിക്കലും വിശ്വസിക്കരുത്. അത് വ്യാജമാണോ എന്ന് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തതാണ് പല ഉപഭോക്താക്കളെയും തട്ടിപ്പിന് ഇരയാക്കുന്നത്. അതിനാൽ വ്യാജമാണോ യഥാർത്ഥമാണോ എന്ന് ക്രോസ് ചെക്ക് ചെയ്തതിനു ശേഷം മാത്രം ഇത്തരം സേവനങ്ങളെ ആശ്രയിക്കുക.
advertisement
കൂടാതെ അജ്ഞാത വ്യക്തികൾക്ക് അജ്ഞാത സന്ദേശങ്ങൾക്ക് അനുസരിച്ചോ ​​ഒരിക്കലും പണം അയയ്‌ക്കരുത്. ഇത്തരത്തിൽ വിളിക്കുന്ന അപരിചിതരുമായി ബാങ്ക് അക്കൗണ്ട് നമ്പറോ മൊബൈൽ ഒടിപിയോ പോലുള്ള രഹസ്യ വിവരങ്ങൾ പങ്കിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അജ്ഞാത നമ്പറുകളിൽ നിന്ന് ലഭിക്കുന്ന മെസേജുകളിലെ ലിങ്കുകളിലോ ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിലോ ഒരിയ്ക്കലും ക്ലിക്ക് ചെയ്യരുത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓൺലൈനായി വിസ്കി ഓർഡർ ചെയ്തു; യുവതിയ്ക്ക് നഷ്ടമായത് 30,000 രൂപ
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement