advertisement

'തമസോ മാ ജ്യോതിർഗമയ' കൂടി വരും; ജെഎൻയു ലോ​ഗോ ഇനി പേറ്റന്റ്

Last Updated:

ലോഗോ പേറ്റന്റിനായി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തംസോ മാ ജ്യോതിർഗമയ എന്ന ആപ്ത വാക്യവും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റ് പറഞ്ഞു.

പുതിയ ലോഗോ പേറ്റന്റ് ചെയ്യാൻ തീരുമാനിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു). ലോഗോ പേറ്റന്റിനായി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തംസോ മാ ജ്യോതിർഗമയ എന്ന ആപ്ത വാക്യവും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് ശേഷം വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റ് വാർത്താ ഏജൻസിയായ പിടിഐ (PTI) യോട് പറഞ്ഞു.
"ഞങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ല, പഴയ ലോഗോ രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ യൂണിവേഴ്സിറ്റിയുടെ മുദ്രാവാക്യവും ഉൾപ്പെടുത്തി ലോഗോ രജിസ്റ്റർ ചെയ്യാൻ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു " - ശാന്തി ശ്രീ പണ്ഡിറ്റ് പറഞ്ഞു.
നിരവധി ഹോസ്റ്റലുകളുടെ വാട്ടർ പ്രൂഫിങ് നടക്കുന്നുണ്ടെന്നും അക്കാദമിക് കെട്ടിടം, സ്റ്റാഫ്‌ ക്വാട്ടേഴ്സ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ വിളിച്ചിട്ടുണ്ടെന്നും ജെഎൻയു രജിസ്ട്രാർ രവികേശ് പിടിഐയോട് പറഞ്ഞു.
advertisement
ജെഎൻയുവിന് കീഴിലെ ഹോസ്റ്റലുകളുടെയും , സ്റ്റാഫ്‌ ക്വാട്ടേഴ്സിന്റെയും അക്കാദമിക് കെട്ടിടങ്ങളുടെയും നവീകരണത്തിനായി യൂണിവേഴ്സിറ്റി ഗ്രന്റ്സ് കമ്മീഷൻ (UGC) 28 കോടി രൂപ അനുവദിക്കുകയും അത് നടത്തുവാനുള്ള ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
കോളേജിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 56 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥികൾ യുജിസിക്ക് അപേക്ഷയും സമർപ്പിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
'തമസോ മാ ജ്യോതിർഗമയ' കൂടി വരും; ജെഎൻയു ലോ​ഗോ ഇനി പേറ്റന്റ്
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement