FACT CHECK കോട്ടയത്ത് വീണ്ടുമൊരു കോവിഡ് ഉണ്ടോ?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഓസ്ട്രേലിയയിൽ നിന്നെത്തിയ പാലാ സ്വദേശിനിയിലാണ് രോഗബാധ കണ്ടെത്തിയത്.
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു പിന്നാലെയാണ് കോട്ടയം ജില്ലയിൽ എവിടെയാണ് കോവിഡ‍് രോഗം റിപ്പോർട്ട് ചെയ്തതെന്ന സംശയം പലരും ഉന്നയിച്ചു തുടങ്ങിയത്. കോട്ടയം സ്വദേശിക്ക് കോവിഡ് ബാധിച്ചെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ് തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
ഓസ്ട്രേലിയയിൽ നിന്നെത്തിയ പാലാ സ്വദേശിനിയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ ഇവർ നിലവിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ ആശുപത്രിയാലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജില്ലാതല രോഗബാധിതരുടെ പട്ടികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

advertisement
ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിൽ ഇറങ്ങിയ പാലാ സ്വദേശിനിക്കാണ് (65 വയസ്സ്) ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് ഈ ദമ്പതികൾ നാട്ടിലേക്കു വരുന്നതിനിടെ കമ്പംമേട്ടിൽ വച്ചാണ് ഇവെര പൊലീസ് ക്വാറന്റൈനിലാക്കിയത്.
ഡൽഹിയിൽ ക്വറന്റൈനിൽ കഴിയണമെന്ന നിർദേശം അവഗണിച്ചാണ് ഇവർ ബംഗളൂരുവിലേക്ക് എത്തിയത്. ഇവിടെ നിന്ന് കാർ മാർഗം കേരളത്തിലേക്ക് വരവേ കമ്പംമെട്ട് വച്ച് പൊലീസ് പിടികൂടി. തുടർന്ന് നെടുങ്കണ്ടം കരുണ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് വന്നത്. എന്നാൽ രോഗിയായ സ്ത്രീയുടെ ഒപ്പമുള്ള ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
advertisement
കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മാർച്ച് അഞ്ചിനാണ് ഇവർ ഓസ്ട്രേലിയയിൽ പോയത്. മാർച്ച് 20ന് ഓസ്ട്രേലിയയിൽ നിന്നും തിരികെ അയച്ചു. 21ന് ഡൽഹിയിൽ വിമാനം ഇറങ്ങിയ ഇവരെ 15 ദിവസം നിരീക്ഷണത്തിലാക്കി. യാത്രയ്ക്കിടെ 16 നാണ് ഇവരെ പൊലീസ് കമ്പംമേട്ടിൽ വച്ച് ക്വാറന്റൈനിലാക്കിയത്. 17ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ ആക്കി. അന്ന് തന്നെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
പാലാ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും അവർ ഇടുക്കിയിലാണെന്ന് കോട്ടയം ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
Location :
First Published :
April 22, 2020 8:58 PM IST