Omicron| 58,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; കേരളത്തിൽ അടുത്ത ഒരാഴ്ച നിർണായകം

Last Updated:

ഒറ്റ ദിവസം കൊണ്ട് കേസുകളുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

Covid 19
Covid 19
ന്യൂഡൽഹി: മൂന്നാം തരംഗമെന്ന് വ്യക്തമാക്കും വിധം രാജ്യത്ത് കോവിഡ് (Covid 19) വ്യാപനം അതിതീവ്രമായി തുടരുന്നു. രോഗബാധിതരുടെ പ്രതിദിന എണ്ണം 58,097 ആയി. ഒറ്റ ദിവസം കൊണ്ട് കേസുകളുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -4, 18 ശതമാനമാണ്. പുതുതായി കോവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പേർക്കും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു. ഉത്തർപ്രദേശിലും ബിഹാറിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.
ഡൽഹിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെയാണ് വാരാന്ത്യ കർഫ്യൂ. പതിവ് രാത്രി കർഫ്യൂ തുടരും.
advertisement
advertisement
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ
ഒമിക്രോൺ ടാലി
മഹാരാഷ്ട്ര -653
ഡൽഹി -464
കേരളം -185
രാജസ്ഥാൻ -174
ഗുജറാത്ത് -154
advertisement
അതേസമയം സംസ്ഥാനത്തും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ് നൽകി. കോവിഡിനൊപ്പം ഒമിക്രോൺ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| 58,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; കേരളത്തിൽ അടുത്ത ഒരാഴ്ച നിർണായകം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement