advertisement

Shocking: അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി

Last Updated:

ആഭരണങ്ങൾ ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ ഇവർ നക്കിയത് മൂലം നശിപ്പിക്കേണ്ടി വന്നുവെന്നാണ് സൂപ്പർ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചത്.

ലോസ് ഏഞ്ചൽസ്: സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ നക്കി മലിനമാക്കിയ സ്ത്രീ അറസ്റ്റിൽ. കാലിഫോർണിയ സ്വദേശിനിയായ ജെനിഫർ വാക്കർ എന്ന 53കാരിയാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആഭരണങ്ങൾ ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ ഇവർ നക്കിയത് മൂലം നശിപ്പിക്കേണ്ടി വന്നുവെന്നാണ് സൂപ്പർ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചത്.
നോര്‍ത്ത് കാലിഫോർണിയയിലെ ഒരു പ്രമുഖ സ്റ്റോറിലായിരുന്നു സംഭവം. രാജ്യം മുഴുവൻ കൊറോണ വ്യാപന ഭീതിയിലിരിക്കുമ്പോൾ ഒരു സ്ത്രീ സാധനങ്ങള്‍ നക്കി വൃത്തികേടാക്കുന്നു എന്ന് ഷോപ്പ് അധികൃതരുടെ പരാതി അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]
ഷോപ്പിലെ കുറച്ചധികം ആഭരണങ്ങൾ കൈവശം വച്ചിരുന്ന സ്ത്രീ അത് നക്കി മലിനമാക്കി. അതിനു ശേഷം സമാനമായ രീതിയിൽ നിത്യോപയോഗ സാധനങ്ങളും കാർട്ടിൽ നിറയ്ക്കാന്‍ തുടങ്ങിയെന്നാണ് ഷോപ്പ് അധികൃതര്‍ അറിയിച്ചത്. ഇറച്ചിയും മദ്യവും അടക്കമുള്ള സാധനങ്ങൾ കൊണ്ട് ഇവരുടെ കാർട്ട് നിറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും വാങ്ങാൻ ഇവർക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു. തുടർന്ന് മനപൂർവം നശീകരണം സൃഷ്ടിച്ചതിന്‍റെ പേരിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Shocking: അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement