ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴയിൽ 17-കാരി അമ്മയെ കുത്തി പരിക്കേൽപിച്ചു

Last Updated:

കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹിളാ കോൺ​ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും മകളുടെ ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. അമ്മ മകളുടെ ഫോണിന്റെ ചാർജ്ജർ ഒളിച്ചുവച്ചതിനെ തുടർന്ന് ഇന്നും സമാനമായി തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് മകൾ അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴയിൽ 17-കാരി അമ്മയെ കുത്തി പരിക്കേൽപിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement