പിതാവിന്‍റെ മുമ്പിൽ വെച്ച് 19കാരിയെ 6 പേർ ചേർന്ന് പീഡിപ്പിച്ചു

Last Updated:

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

പാട്ന: പത്തൊമ്പതു വയസുകാരിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. പിതാവിന്‍റെ മുമ്പിൽ വെച്ചാണ് പത്തൊമ്പതുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്‍റെ കതകിൽ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെൺകുട്ടിയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടി വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. കൊതോവാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷയ്ക്കായി എത്തിയ പെൺകുട്ടിയുടെ പിതാവിനെ സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് സംഘം പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
advertisement
സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കിഷൻഗഞ്ച് എസ് പി കുമാർ ആഷിഷ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും അതിനാൽ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും ആഷിഷ് പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിതാവിന്‍റെ മുമ്പിൽ വെച്ച് 19കാരിയെ 6 പേർ ചേർന്ന് പീഡിപ്പിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement