ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം

Last Updated:

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു.

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തിയ മദ്യവുമായി രണ്ടു പേർ പിടിയിൽ. ജാർഖണ്ഡുകാരായ ഡ്രൈവർ ലളിത് കുമാർ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു ബിഹാറിലെ മുസഫർപുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് മദ്യം കടത്ത് സംഘം എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടിച്ചെടുത്തത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ഊർജിതമാണെങ്കിലും മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ മദ്യം സുലഭമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം
Next Article
advertisement
'എന്ത് വന്നാലും വീട് ഒഴിയില്ല'; ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി  ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കില്ലെന്ന് ആര്‍ജെഡി
'എന്ത് വന്നാലും വീട് ഒഴിയില്ല'; ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കില്ലെന്ന് ആര്‍ജെഡി
  • രണ്ടു പതിറ്റാണ്ടോളമായി താമസിച്ച ബംഗ്ലാവ് ഒഴിയില്ലെന്ന് ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി വ്യക്തമാക്കി.

  • 39, ഹർഡിഞ്ച് റോഡിലെ വസതിയിലേക്ക് താമസം മാറണമെന്ന് നിർദേശിച്ചെങ്കിലും ആർജെഡി അതിനെ എതിർത്തു.

  • മുൻ മുഖ്യമന്ത്രിമാർക്ക് ആജീവാന്ത വസതി അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കിയതിനെതിരെ ആർജെഡി പ്രതിഷേധിച്ചു.

View All
advertisement