advertisement

Mass Murder| യുപിയിൽ കുടുബത്തിലെ അഞ്ച് പേരെ കൊന്ന് വീടിന് തീയിട്ടു; ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം

Last Updated:

അഞ്ച് വയസ്സുള്ള പെൺകുട്ടി മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.

അലഹബാദ്: ഉത്തർപ്രേദശിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി വീട് തീവെച്ച് നശിപ്പിച്ചു. പ്രയാഗ് രാജിലെ ഖേവ് രാജ്പൂർ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിനു ശേഷമാണ് വീടിന് തീയിട്ടതെന്നാണ് കരുതപ്പെടുന്നത്.
ഇഷ്ടികയും കല്ലും ഉപയോഗിച്ചാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിൽ അഞ്ച് വയസ്സുള്ള പെൺകുട്ടി മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രയാഗ് രാജ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് ഖാത്രി, പ്രയാഗ് രാജ് എസ്എസ്പി അജയ് കുമാർ എന്നിവരും സ്ഥലത്തെത്തി. അതേസമയം, കേസ് അന്വേഷണം സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ഏൽപ്പിച്ചതായി ന്യൂസ്18 ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു.
advertisement
രാത്രി വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
advertisement
രാജ് കുമാർ (55), കുസും ദേവി (53), മനീഷ കുമാരി (25), സവിത (23), മീനാക്ഷി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബത്തിലെ അഞ്ച് പേരെയായിരുന്നു അന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Mass Murder| യുപിയിൽ കുടുബത്തിലെ അഞ്ച് പേരെ കൊന്ന് വീടിന് തീയിട്ടു; ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement