തൃശൂരിൽ 75 കാരിയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് പത്ത് സെന്റ് പുരയിടം സ്വന്തംപേരിലേക്ക് മാറ്റാൻ

Last Updated:

ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ 75 വയസ്സുള്ള അമ്മിണിക്കാണ് ക്രൂര മർദ്ദനമേറ്റത്. ഇവരുടെ സഹോദരൻ്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെയാണ് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: ചാഴൂരില്‍ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മർദ്ദനം. അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു. പ്രതികൾ പിടിയിലായി.
ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ 75 വയസ്സുള്ള അമ്മിണിക്കാണ് ക്രൂര മർദ്ദനമേറ്റത്. ഇവരുടെ സഹോദരൻ്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെയാണ് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിൽ ആക്കി തരണമെന്നാവശ്യപെട്ടാാായിരുന്നു മർദ്ദനം. വീടിന് പുറകിലുള്ളമേൽ കൂര നശിച്ച തൊഴുത്തിൽ ചങ്ങലിട്ട് ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലിസ് പറഞ്ഞു.
advertisement
ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിൻ്റെ കണ്ണി പഴുത്ത നിലയിലാണ്. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴൊക്കെയും വടികൊണ്ട് ശരീരം മുഴുവൻ അടിക്കുകയും വായയിൽ വടി തിരുകുകയും ചെയ്തു.
പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്തിക്കാട് ഐ എസ് എച്ച് ഒ പി കെ ദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വയോധികയെ മോചിപ്പിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ 75 കാരിയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് പത്ത് സെന്റ് പുരയിടം സ്വന്തംപേരിലേക്ക് മാറ്റാൻ
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement