സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു

Last Updated:

സാക്കിറിന്‍റെ സഹോദരിയായ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്.

ന്യൂഡൽഹി: തീഹാർ ജയിലിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നു. മെഹ്ത്താബ് (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിയുന്ന സാക്കിർ എന്ന (22) എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്.
ലോഹക്കഷണം കൊണ്ട് തയ്യാറാക്കിയ മൂർച്ചയേറിയ ഉപകരണം കൊണ്ട് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. സാക്കിറിന്‍റെ സഹോദരിയായ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പിന്നീട് ജീവനൊടുക്കിയെന്നും റിപ്പോർട്ടുകളുണ്ട്. തന്‍റെ അനിയത്തിയോട് ചെയ്തതതിനുള്ള പ്രതികാരമായാണ് സാക്കിർ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് സൂചന.
TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] Guinness World Record |'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
കൊലപാതക കേസിൽ പ്രതിയായിരുന്ന സാക്കിറിനെ മറ്റ് തടവുകാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കുറച്ച് ദിവസം മുമ്പാണ് മെഹ്തബ് കഴിഞ്ഞിരുന്ന നിലയിലേക്ക് മാറ്റിയത്. ജൂൺ 29ന് രാവിലെ പ്രാര്‍ഥനയ്ക്കായി ഇറങ്ങിയ സമയത്തായിരുന്നു മൂർച്ചയേറിയ ഉപകരണം വച്ച് മെഹ്തബിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. മെഹ്തബിനോട് കടുത്ത പകയുമായാണ് സാക്കിർ കഴിഞ്ഞിരുന്നത്. ഒരവസരം വന്നപ്പോൾ പ്രതികാരം വീട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement