advertisement

സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ടതിന് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി വിയ്യൂർ ജയിൽ ഉദ്യോ​ഗസ്ഥനെ മർദിച്ചു

Last Updated:

അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റൊരു തടവുകാരനും ഇവരില്‍നിന്ന് മര്‍ദനമേറ്റു

News18
News18
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയായ മുഹമ്മദ് അസറുദ്ദീൻ, മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജ് എന്നിവരാണ് മർദ്ദിച്ചത്.
സെല്ലിനുള്ളിൽ കയറാൻ മടിച്ചുനിന്ന നസറുദ്ദീനോട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവ് സെല്ലിൽ കയറാൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ അസറുദ്ദീനും മനോജും ചേർന്ന് അഭിനവിനുനേരേ മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ,‌ ഇരുവരും ചേർന്ന് അഭിനവിനെ മർദിക്കുകയും ചെയ്തു.
അഭിനവിനെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റൊരു തടവുകാരനായ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് മർദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. പരിക്കേറ്റ അഭിനവിനെയും റജികുമാറിനെയും തുടർചികിത്സയ്ക്കായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ വിയ്യൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ടതിന് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി വിയ്യൂർ ജയിൽ ഉദ്യോ​ഗസ്ഥനെ മർദിച്ചു
Next Article
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement