advertisement

മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു

Last Updated:

അറസ്റ്റിലായവരിൽ ഒന്നാം പ്രതിയായ അജയ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ മുൻപ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

അജയ്, ഇൻസാഫ്
അജയ്, ഇൻസാഫ്
ആലപ്പുഴ: മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് യുവാക്കൾ. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര സ്വദേശി അജയ് (24), പായിക്കുഴി സ്വദേശി ഇൻസാഫ് (25) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ചവറ പോരൂക്കര സ്വദേശി ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു.
ഓച്ചിറ മുണ്ടുകോട്ടയിൽ ഷെഫീക്ക് നടത്തുന്ന കടയിൽ മുടിവെട്ടാനെത്തിയ പ്രതികൾ, പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കൂലി നൽകാത്തതിനെത്തുടർന്ന് ഷെഫീക്ക് പണം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പ്രതികൾ കടയിൽ അതിക്രമിച്ചു കയറി ഷെഫീക്കിനെ പാറക്കല്ല് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
അറസ്റ്റിലായവരിൽ ഒന്നാം പ്രതിയായ അജയ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ മുൻപ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement