advertisement

ട്രായ്, സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ

Last Updated:

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ), സിബിഐ, മുംബൈ പൊലീസ് എന്നീ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഇൻഫോസിസ് എക്‌സിക്യൂട്ടീവിൽ നിന്ന് 3.7 കോടി രൂപ തട്ടിയെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയത്. ഈ മാസം 21നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആദ്യ കോൾ വന്നത്. അതിൽ മുംബൈയിലെ വക്കോല പോലീസ് സ്റ്റേഷനിൽ ഇൻഫോസിസ് ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പ് സംഘം പറഞ്ഞു.
തുടർന്ന് അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് 3.7 കോടി രൂപ ഇവർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും നിർദ്ദേശിച്ചു. ഓഡിറ്റ് ചെയ്‌ത ശേഷം ട്രാൻസ്ഫർ ചെയ്ത പണം അയാളുടെ അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുമെന്നും അവർ ഉറപ്പു നൽകിയിരുന്നു. കൂടാതെ ഉദ്യോഗസ്ഥന്റെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ച് അനധികൃത പരസ്യങ്ങൾ നൽകിയിട്ടുണ്ടെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. എന്നാൽ അതിൽ നൽകിയിരിക്കുന്ന നമ്പർ തന്റേതല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും ധരിപ്പിച്ചു.
advertisement
പിന്നീട് മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലും ഡൽഹിയിലും തങ്ങളെയും സിബിഐയെയും നേരിട്ട് വന്നു കാണണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതെല്ലാം വിശ്വസിപ്പിക്കാനായി തട്ടിപ്പ് സംഘം ഉദ്യോഗസ്ഥനെ വീഡിയോ കോളും ചെയ്തു. അതിൽ എല്ലാ ആളുകളും കാക്കി ധരിച്ച് ഇരിക്കുകയായിരുന്നുവെന്നും ലൊക്കേഷനിൽ ഒരു പോലീസ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു എന്നും ഇൻഫോസിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ ഉദ്യോഗസ്ഥരുടെ ഐഡി കാർഡുകളും ഇൻഫോസിസ് ഉദ്യോഗസ്ഥനെതിരെ നൽകിയ പരാതിയുടെ വ്യാജ പകർപ്പും ഇവർ കാണിച്ചു. ഇതെല്ലാം നേരിൽ കണ്ട് പരിഭ്രാന്തനായ ആൾ ഉടൻ തന്നെ അവർ പറഞ്ഞ എല്ലാ അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്ത് നൽകി. എന്നാൽ പിന്നീട് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായി ഇദ്ദേഹം നവംബർ 25 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കോളിന്റെ വിശദാംശങ്ങളും തട്ടിപ്പ് സംഘത്തിന്റെ മറ്റ് വിവരങ്ങളും ഉദ്യോഗസ്ഥൻ പോലീസിന് കൈമാറിയിട്ടുണ്ട്.
advertisement
സംഭവത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടും ഐപിസി 419, 420 എന്നീ വകുപ്പുകൾ പ്രകാരവും ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം നഷ്ടപ്പെട്ട പണം 3 കോടി രൂപയിലധികം ഉള്ളതിനാൽ, കേസ് സിഐഡിക്ക് കൈമാറുമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനായി ബാങ്ക് ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടുണ്ട്. ട്രായിയുടെയോ കൊറിയർ സർവീസ് കമ്പനികളുടെയോ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ പതിവാകുകയാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അത്തരം കോളുകൾ ലഭിക്കുന്നവർ തട്ടിപ്പുകാരോട് ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് പറയണമെന്നും അഭിഭാഷകരുമായി ആലോചിച്ചതിന് ശേഷം മാത്രമേ ഇത്തരം കോളുകളോട് പ്രതികരിക്കാവൂ എന്നും പോലീസ് നിർദേശിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രായ്, സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement