കോട്ടയം കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു; രണ്ടുപേർക്ക് പരിക്ക്

Last Updated:

ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്ന് കരുതുന്നു

കോട്ടയം: എലിക്കുളത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി പി പി റോഡിൽ കുരുവിക്കൂട് കവലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇടമറ്റം സ്വദേശികളായ യുവാക്കൾ കാറിലെത്തി കവലയിലുണ്ടായിരുന്ന കുരുവിക്കൂട് സ്വദേശികളായ രണ്ടുപേരെ ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കുരുവിക്കൂട് കരിമുണ്ടയിൽ ഷിബുവിന്റെ മക്കളായ ആശിഷ്, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്നവർ അക്രമികളെത്തിയ കാറ് ഓടയിലേക്ക് മറിച്ചിട്ടശേഷം തീയിട്ടു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
കാറിൽ നിറയെ കല്ലുകൾ സൂക്ഷിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റ് രണ്ടുപേരെയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്ന് കരുതുന്നു.
advertisement
പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമികൾക്കായി തിരച്ചിൽ തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു; രണ്ടുപേർക്ക് പരിക്ക്
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement