Life Mission | അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ കൊച്ചിയിലും തൃശൂരും സി.ബി.ഐ റെയ്ഡ്; പരിശോധന യുണിടാക് ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും

Last Updated:

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും പരിശോധനയ്ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്നത്.

കൊച്ചി: ലൈഫ് മിഷനിലെ ക്രമക്കേടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂർ സി.ബി.ഐ റെയ്ഡ്. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും പരിശോധനയ്ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്നത്.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നതിനിടയിലാണ് അതേ പ്രതികൾ ഉൾപ്പെട്ട ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.  അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം സാങ്കേതികം മാത്രമാണ്. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷൻ.
advertisement
advertisement
ലൈഫ് മിഷൻ തട്ടിപ്പിലും സ്വർണക്കടത്തിലും പ്രതികൾ ഒന്നു തന്നെയായതിനാൽ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Life Mission | അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ കൊച്ചിയിലും തൃശൂരും സി.ബി.ഐ റെയ്ഡ്; പരിശോധന യുണിടാക് ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement