മൊബൈല്‍ ഫോണ്‍ കൈയില്‍ വെച്ചതിന് 16കാരിയുടെ കരണത്തടിച്ചു; ട്യൂഷൻ സെന്റർ പ്രിൻസിപ്പാളിനെതിരെ പരാതി

Last Updated:

അടിയേറ്റ പെണ്‍കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

തിരുവനന്തപുരം നീറമണ്‍കരയില്‍  ട്യൂഷൻ സെന്‍റര്‍ പ്രിൻസിപ്പല്‍ വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനാണ് പതിനാറുകാരിയുടെ കരണത്തടിച്ചത്. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തില്‍ ഗൈഡ്ലൈൻസ് ട്യൂഷൻ സെന്‍റര്‍  പ്രിൻസിപ്പല്‍ മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച ആയതിനാലാണ് പെണ്‍കുട്ടി മൊബൈൽ ഫോണുമായെത്തിയത്  ഇത് ചോദ്യം ചെയ്താണ് പ്രിന്‍സിപ്പല്‍ കുട്ടിയുടെ കരണത്തടിച്ചത്.
മർദനമേറ്റ പെൺകുട്ടി ആദ്യം വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കോവളത്തെ സ്വകാര്യ ആശുപത്രിയും പിന്നീട് ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
ഇവരുടെ പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പല്‍ മോഹനനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2008ലും സമാനമായ രീതിയിൽ ഒരു കുട്ടിയെ മർദിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈല്‍ ഫോണ്‍ കൈയില്‍ വെച്ചതിന് 16കാരിയുടെ കരണത്തടിച്ചു; ട്യൂഷൻ സെന്റർ പ്രിൻസിപ്പാളിനെതിരെ പരാതി
Next Article
advertisement
കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍
കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍
  • നാഗർകോവിൽ നേഷമണി നഗർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അൻപ് പ്രകാശ് 1.15 ലക്ഷം രൂപ കൈക്കൂലി വാങ്ങി അറസ്റ്റിൽ.

  • രാജനെ കേസിൽ നിന്ന് ഒഴിവാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്തു.

  • മുൻപ് കളിയിക്കാവിള സ്റ്റേഷനിലായിരുന്നപ്പോൾ, മോഷണക്കേസിലെ പ്രതിയുടെ കൈയിൽ നിന്ന് 20 പവൻ തട്ടിയതായും പരാതി.

View All
advertisement