advertisement

സരിത എസ്. നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയോ? ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്

Last Updated:

മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി

Saritha-s-nair
Saritha-s-nair
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കെമിക്കൽ ലാബിൽ പരിശോധന നടത്താനാണ് തീരുമാനം. പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ വീണ്ടും പരിശോധന നടത്താനും ആലോചനയുണ്ട്.
സാംപിളുകൾ ശേഖരിക്കുന്നതിനായി സരിതയ്ക്കു നോട്ടിസ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ഇടതു കണ്ണിന്റെ കാഴ്ചയും ഇടതു കാലിന്റെ സ്വാധീനവും കുറഞ്ഞതായി സരിത പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സരിത എസ്. നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയോ? ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്
Next Article
advertisement
ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
  • 2019ലെ ഈസ്റ്റർ ഞായറാഴ്ച സ്‌ഫോടനക്കേസിൽ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സല്ലെ അറസ്റ്റിൽ.

  • അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടന്ന ആദ്യത്തെ പ്രധാന അറസ്റ്റാണ്.

  • ഭീകരവാദ വിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതും, ഇരകൾക്ക് നീതി ഉറപ്പാക്കാൻ വാഗ്ദാനം ചെയ്തതുമാണ്.

View All
advertisement