തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടി

Last Updated:

കുട്ടിയുടെ നാലു വയസുകാരനെയും രണ്ടാനച്ഛന്‍ ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. ഈ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി: തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ തലയോട്ടി പൊട്ടി. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചികിത്സയില്‍ കഴിയുന്നു കുട്ടിയുടെ നാലു വയസുകാരനെയും രണ്ടാനച്ഛന്‍ ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. ഈ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളെ മര്‍ദിച്ചതിന് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വീണ് പരുക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ ആശുപത്രിയില്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിന്റെ ബന്ധുവായ അരുണ്‍ യുവതിക്കൊപ്പം താമസമാരംഭിച്ചത്. അതേസമയം ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേസെടുക്കുമെന്ന് ഡിവൈഎസ്പി കെ.പി. ജോസ് അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടി
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement