advertisement

ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; എഴുപതുകാരിക്ക് ഓൺലൈൻ തട്ടിപ്പിൽ 60 ലക്ഷം നഷ്ടമായി

Last Updated:

സൈറ്റ് അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്

News18
News18
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് പുത്തൻകോട്ട സ്വദേശിനിയായ വയോധികയ്ക്കാണ് പണം നഷ്ടമായത്.
ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കിയും മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഡൗൺലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ഇലക്ട്രോണിക് രേഖകൾ ചമച്ച് നിർമിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ സംഘം തെറ്റിദ്ധരിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശ പ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചു നൽകുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികൾ നടത്തിയ ചാറ്റുകളും ഇതിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ,ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ചു പ്രതികളെ കണ്ടെത്താൻ നടപടി തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; എഴുപതുകാരിക്ക് ഓൺലൈൻ തട്ടിപ്പിൽ 60 ലക്ഷം നഷ്ടമായി
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement