മകനെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Last Updated:

കഴിഞ്ഞ 14നാണ് ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിട്ടത്. തുടർന്ന് മകൻ ജോജി (38), പേരക്കുട്ടി ടേണ്ടുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്ക് (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു

ജോൺസൺ
ജോൺസൺ
തൃശൂർ മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ (68) ആണ് മരിച്ചത്. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 14നാണ് ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിട്ടത്. തുടർന്ന് മകൻ ജോജി (38), പേരക്കുട്ടി ടേണ്ടുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്ക് (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്.
advertisement
Also Read- തൃശൂരിൽ മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്; ശേഷം ജീവനൊടുക്കാൻ ശ്രമം
സംഭവത്തിന് ശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോണ‍സനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement