advertisement

മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Last Updated:

പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി

News18
News18
കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലായ കുന്നത്ത് ഷാജുവിനെയാണ് (59) പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് വിഭാഗം സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ഷാജു. മാസ്റ്റർ ട്രെയിനർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാൾ നിരവധി ബോധവൽക്കരണ ക്ലാസുകൾ നയിച്ചിട്ടുണ്ട്. കൗൺസിലിങ്ങിനായി എത്തിയ കുട്ടിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. മുൻപും സമാനമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളതായി പോലീസ് സൂചിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ മോട്ടിവേഷനൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ഇയാൾ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലൈഫ് സ്കിൽ ട്രെയിനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വരികയായിരുന്നു. കൗൺസിലിംഗിന് എത്തുന്നവരുടെ വിശ്വാസം നേടിയെടുത്ത് ഇയാൾ പീഡനം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement