ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

Last Updated:

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്.
ബുധനാഴ്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം പോയതിന് പിന്നാലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറനടുത്ത് വെച്ചാണ് ഫോണ്‍ മോഷണം പോയതെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.
'ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20ന് ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറടുത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്,' ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement