ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

Last Updated:

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്.
ബുധനാഴ്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം പോയതിന് പിന്നാലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറനടുത്ത് വെച്ചാണ് ഫോണ്‍ മോഷണം പോയതെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.
'ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20ന് ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറടുത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്,' ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement