പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

Last Updated:

കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ പൊലീസ് പിടികൂടി. ഡിസംബർ 3 ന് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലായിരുന്നു ക്രൂര സംഭവം നടന്നത്.
പെൺകുട്ടി രേഖാമൂലം നൽകിയ പരാതിയിൽ പ്രതികളിലൊരാളുടെ പേരും ഉണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെയും പിടികൂടിയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
ഡിസംബർ 3 ന് കടയിൽ പോവുകയായിരുന്ന പെൺകുട്ടിയുടെ മുമ്പിൽ ഒരു വാൻ നിർത്തുകയും മൂന്ന് നാല് ആൺകുട്ടികൾ ചേർന്ന് വാഹനത്തിലേക്ക് ബലമായി പിടിച്ചുകയറ്റുകയും ചെയ്തു. അതിന് ശേഷം ഓടുന്ന വാഹനത്തിൽ വെച്ച് തന്നെ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അത് വീഡിയോയിൽ പകർത്തിയെന്നുമാണ് പരാതി.
advertisement
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
Next Article
advertisement
ഓസ്ട്രേലിയയിലെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ഇന്ത്യൻ പൗരനെന്ന് ഫിലിപ്പീൻസ്
ഓസ്ട്രേലിയയിലെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ഇന്ത്യൻ പൗരനെന്ന് ഫിലിപ്പീൻസ്
  • ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു, 42 പേർക്ക് പരിക്കേറ്റു.

  • പ്രതികളിൽ ഒരാൾ ഇന്ത്യൻ പൗരനായ സാജിദ് അക്രം, മകൻ നവീദ് അക്രം ഓസ്‌ട്രേലിയൻ പൗരനാണ്.

  • വെടിവെപ്പിന് ആഴ്ചകൾക്ക് മുമ്പ് ഇരുവരും ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement