പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

Last Updated:

കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ പൊലീസ് പിടികൂടി. ഡിസംബർ 3 ന് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലായിരുന്നു ക്രൂര സംഭവം നടന്നത്.
പെൺകുട്ടി രേഖാമൂലം നൽകിയ പരാതിയിൽ പ്രതികളിലൊരാളുടെ പേരും ഉണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെയും പിടികൂടിയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
ഡിസംബർ 3 ന് കടയിൽ പോവുകയായിരുന്ന പെൺകുട്ടിയുടെ മുമ്പിൽ ഒരു വാൻ നിർത്തുകയും മൂന്ന് നാല് ആൺകുട്ടികൾ ചേർന്ന് വാഹനത്തിലേക്ക് ബലമായി പിടിച്ചുകയറ്റുകയും ചെയ്തു. അതിന് ശേഷം ഓടുന്ന വാഹനത്തിൽ വെച്ച് തന്നെ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അത് വീഡിയോയിൽ പകർത്തിയെന്നുമാണ് പരാതി.
advertisement
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
Next Article
advertisement
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
  • മുസ്ലിം ലീഗ് നേതാവ് ഉമ്മർ ഫറൂഖ് ബിജെപിയിൽ ചേർന്നു, ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറ്റം.

  • ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമ്മർ ഫറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം 11ന്.

View All
advertisement