കിണറ്റിൽവീണ ശേഷം രക്ഷപെട്ട കാട്ടുപന്നി അടുക്കളയിൽ കറി ആയി; കോഴിക്കോട് 4 പേർ അറസ്റ്റിൽ

Last Updated:

കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്

News18
News18
കോഴിക്കോട്: വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ.വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും വനംവകുപ്പ് കണ്ടെത്തി. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാവിലെയാണ് വളയത്ത് ഇവരുടെ വീടിന് സമീപത്തെ കിണറ്റിൽ കാട്ടുപന്നി വീണത്. തുടർന്ന് നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ യുവാക്കൾ കാട്ടുപന്നിയെ കിണറ്റിൽ നിന്ന് പിടികൂടി കരയിൽ എത്തിച്ചു.പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് ഇവർ നൽകിയത്. സംശയം തോന്നി ഇന്നലെ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
Summary: Four youths arrested in case of killing, cooking and eating a wild boar that fell into a well
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിണറ്റിൽവീണ ശേഷം രക്ഷപെട്ട കാട്ടുപന്നി അടുക്കളയിൽ കറി ആയി; കോഴിക്കോട് 4 പേർ അറസ്റ്റിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement