നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു

Last Updated:

യുവതിയെ സർക്കാർ അഭിഭാഷകനായിരുന്ന പി ജി മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെ തുടർന്ന് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു. മുതിർന്ന സർക്കാർ അഭിഭാഷകനായ അഡ്വ. പി. ജി മനുവാണ് രാജിവെച്ചത് അഡ്വക്കേറ്റ് ജനറലിന് രാജിക്കത്ത് നൽകി.
നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. 25 കാരിയായ യുവതി റൂറൽ എസ് പിക്ക് നൽകിയ പരാതിയിൽ ചോറ്റാനിക്കര പോലീസ് ആണ് കേസെടുത്തത്.
2018 ൽ താൻ ഇരയായ പീഡനക്കേസിന്റെ നിയമനടപടികൾക്കായാണ് എറണാകുളം സ്വദേശിനിയായ യുവതി ഗവൺമെന്റ് പ്ലീഡറെ സമീപിച്ചത്. എന്നാൽ യുവതിയെ സർക്കാർ അഭിഭാഷകനായിരുന്ന പി ജി മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരമാവധി നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
advertisement
പീഡനത്തിന് പുറമേ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതായും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ 10 നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ആലുവ റൂറൽ എസ്.പിക്കാണ് യുവതി പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement