മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് വിർച്വൽ അറസ്റ്റ്; കോഴിക്കോട് വയോധികനിൽ നിന്നും 8.8 ലക്ഷം രൂപ തട്ടി

Last Updated:

മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്നു പറഞ്ഞാണ് വയോധികന് തട്ടിപ്പ് ഫോൺ കോൾ വന്നത്

News18
News18
കോഴിക്കോട് വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 83കാരനായ വയോധികനിൽ നിന്നും സെബർ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു. മുംബെയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് നടന്നത്.
മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വെർച്വൽ അറസ്റ്റ് തട്ടിപ്പ് കോൾ വന്നത്. മുംബെയിൽ ജോലി ചെയ്തിരുന്ന സമയത്ത് വയോധികൻ മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് വയോധികന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈവശപ്പെടുത്തുകയും പണം ട്രാൻസ്ഫർ ചെയ്ത് എടുക്കുകയുമായിരുന്നു.
തെലങ്കാനയിലെ അക്കൌണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് വിർച്വൽ അറസ്റ്റ്; കോഴിക്കോട് വയോധികനിൽ നിന്നും 8.8 ലക്ഷം രൂപ തട്ടി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement