വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ 47കാരൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നവദമ്പതികളുടെ ആദ്യരാത്രി കാണാൻ ഒളിഞ്ഞിരുന്ന സംഭവത്തിൽ പ്രതി സുനിൽ നേരത്തെ പിടിയിലായിരുന്നു. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വീട്ടിൽ എത്തുന്നതിനു മുൻപ് ഇയാൾ ഏണി ഉപയോഗിച്ച് വീടിന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ നവദമ്പതിമാർ എത്താൻ വൈകിയതോടെ ഇയാൾ ഉറങ്ങിപ്പോയി...
കണ്ണൂർ: പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിലായി. തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (47) പിടിയിലായത്. മുമ്പ് നവ ദമ്പതിമാരുടെ ആദ്യരാത്രി കാണാൻ ഒളിഞ്ഞിരുന്ന സംഭവത്തിൽ ഇയാൾ പയ്യന്നൂരിൽ പിടിയിലായിരുന്നു.
പരിയാരത്തെ മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദർശനം നടത്തിയതോടെ വ്യാപക പരാതി ഉയർന്നു. നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ ചിലർ ചിത്രീകരിച്ച് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂരിൽ നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ സുനിലിനെ നാട്ടുകാർ പിടികൂടിയത്. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വീട്ടിൽ എത്തുന്നതിനു മുൻപ് ഇയാൾ ഏണി ഉപയോഗിച്ച് വീടിന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ നവദമ്പതിമാർ എത്താൻ വൈകിയതോടെ ഇയാൾ ഉറങ്ങിപ്പോയി. വീട്ടിലെത്തിയ നവവധു പ്രതിയുടെ കൂർക്കം വലി കേട്ട് ഭയന്ന ആൾക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. അന്ന് പോലീസ് എത്തി ഇയ്യാളെ കസ്റ്റഡിയിൽ എടുത്തു.
advertisement
സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് സമീപത്ത് നിന്നുള്ള നഗ്നതാപ്രദർശനം വിദ്യാർത്ഥിനികൾക്കിടയിൽ ഭീതി പരത്തിയിരുന്നു. പരിയാരം സി ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിൻസിപ്പൽ എസ് ഐ രൂപ മധുസൂധനൻ എഎസ്ഐ മാരായ നൗഫൽ, റൗഫ് തുടങ്ങിയ വരും സംഘത്തിലുണ്ടായിരുന്നു.
കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ
ജില്ലയിലെ മുട്ടം മേഖലയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വർധിക്കുന്നതായി പരാതി. സംഗതി വിവാദമാക്കുമ്പോൾ തുടർനടപടികൾ ഇല്ലാതെ പ്രശ്നം ഒതുക്കി തീർക്കുന്നതായും പൊതുപ്രവർത്തകർ വെളിപ്പെടുത്തുന്നു. നാണക്കേട് ഭയന്ന് രക്ഷിതാക്കളും നിയമ നടപടികൾക്ക് മുതിരുന്നില്ല എന്നാണ് ആക്ഷേപം.
advertisement
കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ പ്രവാസി കുടുംബങ്ങൾ ധാരാളമുള്ള ഇടമാണ് മുട്ടം. കുടുംബ നാഥൻ വിദേശത്തായതിനാൽ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായാൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ വീട്ടിലെ സ്ത്രീകളും ഭയക്കുന്നു.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. "സംഭവത്തെ കുറിച്ച് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടെങ്കിലും കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല. " പ്രദേശത്തെ പൊതുപ്രവർത്തകനായ മുബഷീർ കെ പറയുന്നു. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്ന സംഘങ്ങൾ തന്നെ പ്രദേശത്തുള്ളതായും മുബഷീർ പറയുന്നു.
advertisement
ഒരു വർഷം മുമ്പ് പതിനൊന്ന് പേർ ചേർന്ന് ഒരു പതിനാലുകാരനെ പീഡിപ്പിച്ച സംഭവം പരാതിയായിരുന്നു , നാട്ടുകാരനായ മുഹമ്മദ് നിസാർ പറയുന്നു. ഒടുവിൽ ഒത്തു തീർപ്പിന്റെ ഫലമായി രണ്ട് പേർക്ക് എതിരെ മാത്രമാണ് പോക്ക്സോ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് തുടർ നടപടിക്ക് പോലീസുമായി കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല അതു കൊണ്ട് കേസ് എങ്ങും എത്തിയില്ല. തുടരന്വേഷണതിന് പരാതി നൽകിയിട്ടുണ്ട്, നിസാർ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
പതിനാലുകാരന് ദുരനുഭവം ഉണ്ടായപ്പോൾ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ പിന്നീട് ഇത്തരം സംഭവങ്ങൾ മുട്ടത്ത് ആവർത്തിക്കില്ലായിരുന്നു, പൊതുവർത്തകനായ ഷാജഹാൻ ഇട്ടോൾ പറയുന്നു. കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് രക്ഷിതാക്കളും സമൂഹവും വേണ്ടത്ര ഗൗരവത്തോടെ തന്നെ കാണണം ഷാജഹാൻ ഇട്ടോൾ പറയുന്നു.
കഴിഞ്ഞിടെ ബംഗാളിൽ നിന്നെത്തിയ ഒരു തൊഴിലാളിയെ പ്രദേശത്തെ സംഘം തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ബംഗാൾ സ്വദേശി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാരാണ് ഇയാളെ മോചിപ്പിച്ചത്, നിസാർ പറയുന്നു.
advertisement
കുട്ടികൾക്ക് എതിരായ ലൈംഗികപീഡന പരാതികൾ ഒതുക്കിത്തീർക്കാൻ പ്രദേശത്തെ സമുദായ രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നിട്ടിറങ്ങുന്നതായും പരാതിയുണ്ട്.
കുട്ടികൾ പീഡനത്തിന് ഇരയായി എന്ന് സ്വകാര്യ സംഭാഷണത്തിൽ ചില രക്ഷിതാക്കൾ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊതുപ്രവർത്തകരുടെ കയ്യിലുണ്ട്. ഇരയെ തിരിച്ചറിയുന്നുതിന് വഴിവെയ്ക്കുമെന്നതിനാൽ ദൃശ്യങ്ങൾ പുറത്തുവിടാനാകില്ല. പക്ഷേ ഇതുമായി കോടതിയെ സമീപിക്കാനാണ് പൊതുപ്രവർത്തകർ ആലോചിക്കുന്നത്.
രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതിനാലാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ മുന്നിൽ പരാതി പറയാൻ കുട്ടികൾ തയ്യാറാകാത്തത്.
സംഭവത്തിന്റെ ഗൗരവം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ കുട്ടികളെ വ്യാപകമായി കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ആവശ്യമാണ് പൊതു പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതിനായി കോടതി വഴി ഉത്തരവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Location :
First Published :
July 23, 2021 9:02 PM IST