കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

Last Updated:

വിജനമായ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പൊൾ പ്രതി വയോധികയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു

പ്രതി
പ്രതി
കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.മീയണ്ണൂർ പുനുക്കന്നൂർ രോഹിണി നിലയത്തിൽ അനൂജാണ്(24) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മലയവയൽ വള്ളക്കടവ് ഭാഗത്തായിരുന്നു സംഭവം. കണ്ണനല്ലൂരിലുള്ള മകളുടെ വീട്ടിലാണ് വയോധിക താമസിക്കുന്നത്.
കാലിലെ അസുഖത്തിന് വെള്ളിയാഴ്ച രാവിലെ മരുമകനൊപ്പം വാക്കനാടുള്ള ആശുപത്രിയിൽ പോയിരുന്നു. മരുന്ന് വാങ്ങി തിരിച്ചു വരുന്ന വഴി മരുമകൻ വയോധികയെ വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് ഇറക്കിയ ശേഷം ജോലിക്ക് പോയി. ഇവിടെ നിന്ന് വിജനമായ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പൊഴാണ് പ്രതി വയോധികയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമണത്തിനിരയാക്കുന്നത്.
വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന വീട്ടിലെത്തിയ വയോധിക മകളോട് വിവരം പറയുകയും വീട്ടുകാർ കണ്ണനല്ലൂർ പൊലീസിലും ചാത്തന്നൂർ എ.സി.പിക്കും പരാതി നൽകുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതിയെ വൈകിട്ടോടെ മീയണ്ണൂർ പഞ്ചായത്ത് മുക്കിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement