ഛണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റിൽ. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവർഷമായി ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. പീഡനത്തിനിടെ പെൺകുട്ടി പലതവണ ഗർഭിണിയായെന്നും തുടർന്ന് നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ തന്നെ മൊഴി അനുസരിച്ചുള്ള റിപ്പോര്‍ട്ട്.
ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടി തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കുട്ടി നല്‍കിയ വിവരങ്ങൾ അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പാചകക്കാരനായി ജോലി നോക്കി വരികയാണ് പിതാവ്. കഴിഞ്ഞ ഏഴ് വർഷമായി നിരന്തരം ലൈംഗിക ചൂഷണങ്ങൾക്ക് മകളെ ഇരയാക്കുന്നുണ്ട്. ഇതിനിടെ പല തവണ ഗർഭിണിയായെന്നും എന്നാൽ നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തിക്കാറുമാണ് പതിവെന്നും ആരോപിക്കുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.