പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സജീവൻ പിടിയിൽ

Last Updated:

ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്

സജീവൻ
സജീവൻ
ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ പൊലീസ് പിടിയിൽ. രാത്രി എട്ടരയോടെയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.
ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് അറസ്റ്റിലായിരുന്നു.
മുന്‍ ബാങ്ക് പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. വായ്‌പാത്തട്ടിപ്പിനെ തുടർന്ന് രാജേന്ദ്രൻ നായർ എന്നയാൾ ആത്മഹത്യ ചെയ്‌തതോടെയാണ് എബ്രഹാമിനേയും രമാദേവിയേയും അറസ്റ്റ് ചെയ്തത്.
advertisement
എട്ടര കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാണ് അന്വേഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സജീവൻ പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement